നിലവിൽ യുഎഇയിൽ നൽകി വരുന്ന സിനോഫാം വാക്സീൻ പ്രാദേശികമായി ഉൽപാദിപ്പിച്ച് ഹയാത് വാക്സ് എന്ന പുതിയ പേരിൽ പുറത്തിറക്കാനാണ് ചൈനയും യുഎഇയും തമ്മിൽ ധാരണയായത് . യു.എ.ഇ. അനുമതി നൽകിയ സിനോഫാം വാക്സിൻ തന്നെയാണ് പുതിയ പേരിൽ യു.എ.ഇ.യിൽ നിർമിക്കുന്നത്.. യു.എ.ഇ.യിലെ ഗ്രൂപ്പ് 42, ചൈനയുടെ സിനോഫാം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക.യു.എ.ഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ചേർന്ന് നിർമാണോദ്ഘാടനം നിർവഹിച്ചു.അന്താരാഷ്ട്ര സഹകരണമന്ത്രി റീം ബിന്ത് ഇബ്രാഹിം അൽ ഹാഷ്മി, സഹമന്ത്രി അഹമ്മദ് അലി അൽ സെയ്ഗ് എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു കുറഞ്ഞ ചെലവിൽ എല്ലാവർക്കും കൊറോണ വാക്സീൻ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഷെയ്ഖ് അബ്ദുല്ല പറഞ്ഞു. മധ്യപൂർവദേശ, ആഫ്രിക്കൻ രാജ്യങ്ങളുമായി ചേർന്നുള്ള ബഹുരാഷ്ട്ര സഹകരണം കൊറോണ മഹാമാരിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.2020 ജൂൺ 23ന് യുഎഇയിൽ സിനോഫാം വാക്സീൻ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചിരുന്നു. 125 രാജ്യക്കാരായ 31,000 പേരിൽ നടത്തി പരീക്ഷണം വിജയിച്ചതിനെ തുടർന്ന് സെപ്റ്റംബറിൽ യുഎഇ വാക്സീൻ അംഗീകരിച്ചു.സിനോഫാം വാക്സീൻ അംഗീകരിക്കുകയും അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാൻ അനുമതി നൽകുകയും ചെയ്ത ലോകത്തിലെ ആദ്യരാജ്യമാണ് യുഎഇ.
Comments