റിയാദ്: റമദാൻ മാസത്തിൽ കൊറോണ വൈറസ് പടരാതിരിക്കാനുള്ള നിരവധി മുൻകരുതൽ നടപടികൾ
ഇസ്ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ക്ക് പ്രഖ്യാപിച്ചു.
പള്ളികൾക്കുള്ളിലോ അവയുമായി ബന്ധപ്പെട്ട മറ്റ് സൗകര്യങ്ങളിലോ പൊതു ഇഫ്താർ, സുഹൂർ എന്നിവ താൽക്കാലികമായി നിർത്തിവയ്ക്കുക, എല്ലാ പള്ളികളിലുമുള്ള ഇതികാഫ് താത്കാലികമായി നിർത്തിവെക്കുക, വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്ന പള്ളികൾ ഉൾപ്പെടെ എല്ലാ പ്രാർത്ഥനാ ഹാളുകളിലും ഈദ് അൽ ഫിത്തർ നമസ്കാരത്തിനുള്ള സ്ഥലസൗകര്യം വിപുലീകരിക്കുക തുടങ്ങിയവയാണ് പുതിയ നിർദ്ദേശങ്ങൾ.
തറാവീഹ് നമസ്കാരവും പള്ളികളിലെ മറ്റ് പ്രാർത്ഥനകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്ന് പള്ളി ജീവനക്കാരോട് ആവശ്യപ്പെട്ട് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments