ന്യൂഡൽഹി : ഹരിയാനയിൽ മാൾ ജീവനക്കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. അതിക്രമത്തിന് ശേഷം യുവതിയെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ മാളിൽ ജോലി ചെയ്യുന്ന പശ്ചിമ ഡൽഹി സ്വദേശിനിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.
തിങ്കളാഴ്ച്ച പുലർച്ചെ മാളിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഗുരുഗ്രാമിലെ എംജി റോഡിന് ഡൽഹിയിലേക്ക് പോകാനായി ടാക്സിയിൽ കയറി. കാറിൽ രണ്ട് യാത്രക്കാരുമുണ്ടായിരുന്നു.
പരിചയമില്ലാത്ത വഴികളിലൂടെ കാർ പോകുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഇത് ചോദ്യം ചെയ്തു . തുടർന്ന് ഡ്രൈവറും വാഹത്തിനുള്ളവരും ചേർന്ന് ബലമായി പിടിച്ചു വച്ചു. വാഹനം അൻപത് കിലോമീറ്റർ അകലെ ഹരിയാനയിലെ ജജ്ജാർ നഗരം പിന്നിട്ട് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
അബോധാവസ്ഥയിലായ യുവതിയെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞു. കൈയിലുള്ള പണവും ആഭരണവും ഇവർ കവർന്നിരുന്നു. റോഡിൽ യുവതി കിടക്കുന്നത് കണ്ട നാട്ടുകാരാണ് രാവിലെ ആറരയോടെ വിവരം പോലീസിനെ അറിയിച്ചത്. പിന്നീട് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
Comments