കൊച്ചി: കസ്റ്റംസിന്റെ നിർദ്ദേശങ്ങളെ വെല്ലുവിളിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് കസ്റ്റംസ് നൽകിയ നിർദ്ദേശം കഴിഞ്ഞ മാസം ലംഘിച്ച സ്പീക്കർ വോട്ടെടുപ്പ് കഴിഞ്ഞാൽ ഹാജരാകാമെന്നാണ് അറിയിച്ചിരുന്നത്. ഈ തീരുമാനമാണ് ഇപ്പോൾ ലംഘിച്ചിരിക്കുന്നത്.
സുഖമില്ലാത്തതിനാൽ എത്താനാകില്ലെന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനെ കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി തള്ളിയതിന് പുറകേ യാണ് ശ്രീരാമകൃഷ്ണന്റെയും നിഷേധാത്മക നിലപാട്.
ഇന്ന് രാവിലെ 11 മണിക്കാണ് പി.ശ്രീരാമകൃഷ്ണൻ കസ്റ്റംസിന്റെ കൊച്ചി ആസ്ഥാനത്ത് എത്തിച്ചേരേണ്ടിയിരുന്നത്. സ്വർണ്ണക്കടത്ത് കേസിൽ കോൺസുലേറ്റുമായും ഉദ്യോഗസ്ഥരുമായി പി.ശ്രീരാമകൃഷ്ണന് അവിശുദ്ധബന്ധമുണ്ടെന്നാണ് മൊഴി. സ്വപ്നയുടേയും സരിത്തിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
Comments