ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകളിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,29,28,574 ആയി. രോഗവ്യപനം വർദ്ധിച്ചുവരുന്നതിനാൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം നിർദ്ദേശം നൽകി.
1,18,51,393 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 59,258 പേർ രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവിൽ 9,10,319 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 685 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 1,66,862 ആയി.
12,37,781 സാമ്പിളുകളാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 25,26,77,379 ആയി ഉയർന്നു. രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 9,01,98,673 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ട്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. കർണാടക, പഞ്ചാബ്, തമിഴ്നാട്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, കേരള, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടുതലാണ്.
രാജ്യത്ത് രോഗബാധിതരുടെ എണ്ണം വർദ്ധിതച്ചുവരുന്നതിനാൽ സംസ്ഥാനങ്ങങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ വാരാന്ത്യങ്ങളിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തി. ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ജനവാസ മേഖലയിൽ നീന്തൽക്കുളം, ജിംനേഷ്യം, പാർട്ടി ഹാളുകൾ എന്നിവ പ്രവർത്തിക്കുന്നതും നിരോധിച്ചു.
കേരളത്തിലും ഇന്ന് മുതൽ കർശന നിയന്ത്രണമേർപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരിശോധന വർദ്ധിപ്പിക്കാനും പൊതുസ്ഥലത്ത് നിയന്ത്രണങ്ങൾ കൂട്ടാനുമാണ് തീരുമാനം. പൊതുജനങ്ങൾ മാസ്ക്, സാനിറ്റൈസർ ഉപയോഗം വർദ്ധിപ്പിക്കണമെന്നും നിർദ്ദേശം നൽകി.
Comments