കണ്ണൂർ: കൂത്തുപറമ്പ് സ്വദേശിയും ലീഗ് പ്രവർത്തകനുമായ മൻസൂർ കൊല്ലപ്പെട്ട കേസിൽ കസ്റ്റഡിയിലുള്ള സിപിഎം പ്രവർത്തകൻ ഷിനോസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയാണ് ഷിനോസ്. ഷിനോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളാണ് ഷിനോസ് എന്ന് പോലീസ് വ്യക്തമാക്കി.
മൻസൂറിന്റെ സഹോദരൻ മുഹ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്ന് ഷിനോസ് പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് മുഹ്സിന്റെ സഹോദരൻ മൻസൂർ സംഭവ സ്ഥലത്തേക്ക് എത്തിത്. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും ഷിനോസ് വ്യക്തമാക്കിയിട്ടുണ്ട്.
വോട്ടെടുപ്പിന് ശേഷം രാത്രി 8 മണിയോടെയാണ് മൻസൂറിനും സഹോദരനും നേരെ ആക്രമണമുണ്ടായത്. സഹോദൻ മുഹ്സിനെ ആക്രമിക്കുന്നത് ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണ് മൻസൂറിന് വെട്ടേറ്റത്. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൻസൂറിന്റെ സഹോദരൻ മുഹ്സിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments