ബംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിക്കെതിരെ വംശീയാധിക്ഷേപം നടത്തി കോൺഗ്രസ് എംഎൽഎ. കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയ്ക്കെതിരെയാണ് കോൺഗ്രസ് നേതാവ് സമീർ അഹമ്മദ് ഖാൻ വംശീയാധിക്ഷേപം നടത്തിയത്. തുടർന്ന് പ്രതിഷേധം ഉയർന്നതോടെ തന്റെ പരാമർശത്തെ തെറ്റല്ലെന്ന് പറഞ്ഞ് അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.
മാർച്ച് 30 ന് നടന്ന പൊതുപരിപാടിയ്ക്കിടെയാണ് സംഭംവം. മുൻ മുഖ്യമന്ത്രിയെ കറുത്ത കുമാരസ്വാമി എന്ന് വിളിച്ചാണ് അഹമ്മദ് ഖാൻ പരിഹസിച്ചത്. തുടർന്ന് ഇതിനെതിരെ ജെഡിഎസ് പ്രവർത്തകർ പരാതി നൽകുകയായിരുന്നു. എംഎൽഎയുടെ വീടിന് മുന്നിൽ ഇവർ പ്രതിഷേധം നടത്തുകയും ചെയ്തു. എന്നാൽ തന്റെ പരാമർശത്ത ന്യായീകരിച്ചുകൊണ്ടാണ് എംഎൽഎ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ജെഡിഎസ് പ്രവർത്തകർ തന്റെ വീടിന് മുന്നിൽ പ്രതിഷേധം നടത്തുകയും തനിക്കെതിരെ പരാതി നൽകുകയും ചെയ്തു. കുമാരസ്വാമി വെളുത്തതായിരുന്നെങ്കിൽ താൻ കറുപ്പ് എന്ന് വിളിച്ചത് തെറ്റാകുമായിരുന്നു. എന്നാൽ കുമാരസ്വാമി കറുത്തതാണ്. ദൈവം അദ്ദേഹത്തെ അങ്ങനെയാണ് സൃഷ്ടിച്ചത്. കറുത്തതിനെ കറുത്തത് എന്ന് തന്നെയാണ് വിളിക്കുകയെന്ന് സമീർ അഹമ്മദ് ഖാൻ പറഞ്ഞു. തന്നെ പലരും കുള്ളൻ എന്നാണ് വിളിക്കാറുള്ളതെന്നും അഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
Comments