കൊൽക്കത്ത : തെരഞ്ഞെടുപ്പിനിടയിലും പശ്ചിമ ബംഗാളിൽ അക്രമങ്ങൾക്ക് അയവില്ല. അനധികൃതമായി നിർമ്മിച്ച ബോംബും, ഗൺ പൗഡറും, ബോംബ് നിർമ്മാണ സാമഗ്രകളും പോലീസ് പിടിച്ചെടുത്തു. നോർത്ത് 24 പർഗനാസിലെ അനധികൃത ആയുധ നിർമ്മാണശാലയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്.
ഭട്ട്പാര പ്രദേശത്ത് ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടക്കാൻ പത്ത് ദിവസം മാത്രം ബാക്കി നിൽക്കെയാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. സംഭവത്തിൽ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൂച്ച് ബിഹാറിൽ ആക്രമണം നടന്നതിന് പിന്നാലെ സംസ്ഥാനത്തെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മിന്നൽ പരിശോധനകളും നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനിടയിലും അക്രമ സാധ്യത കൂടിവരുന്ന സാഹചര്യത്തിൽ നിശബ്ദ പ്രചാരണത്തിന്റെ കാലയളവ് 48 മണിക്കൂറിൽ നിന്നും 72 മണിക്കൂറായി വർദ്ധിപ്പിച്ചു. അടുത്ത ഘട്ടം മുതൽ ഇത് നടപ്പിലാക്കും.
Comments