വള്ളികുന്നത്തെ അഭിമന്യുവിന്റെ മരണം വേദനാജനകമാണ്. രാഷ്ട്രീയമായാലും അല്ലെങ്കിലും ഒരു കുഞ്ഞ് മരിക്കുമ്പോള്‍ ഇടനെഞ്ചില്‍ പിടയുന്ന പ്രാണന്റെ വേദന കുടുംബക്കാരുടേത് മാത്രമല്ല. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും ഒക്കെയായി ഒരു വലിയ സമൂഹം ഓരോരുത്തരുടെയും ജീവിതത്തോട് ബന്ധപ്പെട്ടിരിക്കുന്നു. വെറും 15 വയസ്സ് മാത്രമുള്ള ഒരു പിഞ്ചുകുഞ്ഞ് ജീവിതത്തിന്റെ പടിവാതില്ക്കല് എത്തിനില്ക്കുമ്പോള് കുത്തേറ്റ് വീണ് മണ്മറഞ്ഞത് പൊറുപ്പിക്കാനാകാത്ത കുറ്റമാണ്.
ഈ അഭിമന്യുവിന്റെ കാര്യത്തില്‍ മാത്രമല്ല, എറണാകുളത്തെ അഭിമന്യുവിലും കണ്ണൂരിലെ അശ്വനിയിലും അടക്കം ഇത്തരം കൊലപാതകങ്ങളിലെല്ലാം നഷ്ടപ്പെടുന്ന ജീവിതം വീടിന്റേത് മാത്രമല്ല, സമൂഹത്തിന്റേയും നാടിന്റേയും ഈ രാഷ്ട്രത്തിന്റേയും കൂടിയാണ്. വള്ളികുന്നത്തേത് രാഷ്ട്രീയ കൊലപാതകം ആയിരുന്നില്ല. അഭിമന്യുവിന്റെ സഹോദരന് രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ പ്രശ്നത്തെ ചൊല്ലിയല്ല സംഘര്‍ഷം നടന്നത്. ഈ പ്രദേശത്തെ എല്ലാ രാഷ്ട്രീയത്തിനും അതീതമായി വളര്‍ന്നുവന്നിരുന്ന അസന്മാര്‍ഗ്ഗികമായ പ്രവര്‍ത്തനങ്ങള്‍ അവിടെ നടന്നിരുന്നു. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയവരില് പല രാഷ്ട്രീയ കക്ഷികളിലും പെട്ടവര്‍ ഉണ്ടായിരുന്നു. നേരത്തെ സംഘശാഖയില്‍ വരികയും അവിടത്തെ അച്ചടക്കത്തോടും അനുശാസനത്തോടും ഒത്തുപോകാന്‍ കഴിയാതെ വന്നതുകൊണ്ട് പുറത്താക്കപ്പെട്ട രണ്ടുപേരും ഉണ്ടായിരുന്നു. മൂന്നാംപ്രതി അരുണ്‍ നേരത്തെ മുതല്‍ ഡി വൈ എഫ് ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. എന്തായാലും ആര് എസ് എസ്സുകാരും ഡി വൈ എഫ് ഐകാരും ഒന്നിച്ച് ഒരു ഡി വൈ എഫ് ഐകാരനെ കൊല്ലാന്‍ ഇറങ്ങില്ലെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം.
അതുകൊണ്ടുതന്നെ ഈ സംഭവത്തില്‍ രാഷ്ട്രീയം ഇല്ലെന്നും കഞ്ചാവ് സംഘങ്ങളുടെ കുടിപ്പകയും ആളുമാറി കൊന്നതാകാം എന്നുമുള്ള പോലീസിന്റെ വിശദീകരണത്തിന് സത്യത്തിന്റെ പിന്‍ബലം ഉണ്ടായിരുന്നു. ഈ വാര്‍ത്തയാണ് അതേ രീതിയില്‍ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത്. മനോരമ മാത്രമല്ല, രണ്ടു പത്രങ്ങളൊഴികെ ബാക്കി എല്ലാവരും ആ രീതിയില്‍ തന്നെയാണ് വാര്‍ത്ത കൊടുത്തത്. അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ ആര് എസ് എസ്സാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ച രണ്ടു പത്രങ്ങള്‍ ദേശാഭിമാനിയും മാതൃഭൂമിയും ആയിരുന്നു. ദേശാഭിമാനി തീര്‍ച്ചയായും രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി അത്തരമൊരു വാര്‍ത്ത കൊടുത്തതില്‍ ആരും തെറ്റു കാണില്ല. കാരണം അത് അവരുടെ രാഷ്ട്രീയമാണ്. എല്ലാ കാലത്തും അങ്ങനെ തന്നെയാണ് ചെയ്യുന്നത്. അതിന് അത്രയും വിലയേ നാട്ടുകാരും സമൂഹവും കൊടുക്കുന്നുമുള്ളൂ.
പക്ഷേ, മാതൃഭൂമിക്ക് എന്തുപറ്റി? ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ മുതലാളിക്ക് മന്ത്രിക്കസേര ഉറപ്പാക്കണമെന്നും ആഗ്രഹിക്കുന്ന നട്ടെല്ലില്ലാത്ത ഏതോ നപുംസകങ്ങള്‍ യാതൊരു തെളിവും ഇല്ലാഞ്ഞിട്ടും ആര് എസ് എസ് ആണ് കൊലപാതകം നടത്തിയതെന്ന് വാര്‍ത്ത കൊടുത്തു. മരണമടഞ്ഞ അഭിമന്യുവിന്റെ മൃതദേഹം സംസ്കാരത്തിന് എടുക്കുമ്പോള്‍ പൊട്ടിക്കരയുന്ന വീട്ടുകാരുടെ ചിത്ര വിവരണത്തില്‍ പോലും ആര് എസ് എസ്സുകാരാണ് കൊന്നതെന്ന് എഴുതിച്ചേര്‍ത്ത മാധ്യമപ്രവര്‍ത്തനം ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അത് പിതൃശൂന്യ മാധ്യമപ്രവര്‍ത്തനമാണ്. പോലീസുകാര്‍ പോലും സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പറയുകയും സംഘടനാപരമായി ആര് എസ് എസ്സിന് ഉത്തരവാദിത്തമുണ്ടെന്ന് പരാമര്‍ശിക്കുകയും ചെയ്യാത്തപ്പോള്‍ ചിത്രവിവരണത്തില് പോലും ആര് എസ് എസ്സിന്റെ പേര് വലിച്ചിഴച്ച ദാര്‍ശനിക പ്രതിഭ ആരായാലും അവന് മുതലാൡയുടെ എസ്റ്റേറ്റില്‍ അടിമപ്പണിയോ അടിവസ്ത്രം അലക്കുകയോ ചെയ്യുകയാണ് ഉചിതം. പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ ഭാരതത്തിന് മാത്രമല്ല, ലോകത്തിന് പോലും നല്കിയ മഹത്തായ പാരമ്പര്യമുണ്ട് മാതൃഭൂമി എന്ന ആ നാലക്ഷരത്തിന് പിന്നില്‍. മാതൃഭൂമിയുടെ ചരിത്രം മൂന്ന് വോള്യങ്ങളിലായി അച്ചടിച്ച് എം എം പ്രസ്സിലെ ചില്ലലമാരകളില്‍ നിറച്ചുവെച്ചിട്ടുണ്ട്. ആ പാരമ്പര്യം ഇപ്പോഴത്തെ മാനേജ്മെന്റില്‍ പലര്‍ക്കും അറിയണം എന്നില്ല. ആ പുസ്തകം പോലും അവര്‍ വായിച്ചിട്ടുണ്ടാവില്ല, കണ്ടിട്ടുണ്ടാവില്ല. മാനേജിംഗ് ഡയറക്ടറുടെ നിലപാടിനെതിരെ മുഖപ്രസംഗം എഴുതിയ പത്രാധിപര്‍ ഉണ്ടായിരുന്ന സ്ഥാപനമാണ് മാതൃഭൂമി. അത് ജനാധിപത്യബോധവും മാതൃഭൂമി മാനേജ്മെന്റ് പുലര്‍ത്തിയ പത്രസ്വാതന്ത്ര്യത്തിന്റെയും സത്യത്തിന്റെയും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകം കൂടിയായിരുന്നു. ഒന്നാംപേജില്‍ കൊടുത്തിരുന്ന ചിത്രവിവരണം കൂടാതെ ഉള്‍പേജില്‍ വാര്‍ത്ത കൊടുത്തിരിക്കുന്നത് വള്ളികുന്നത്തെ പ്രാദേശിക ലേഖകനാണ്. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയ്ക്കായി എന്തും ചെയ്യാന്‍ മടിയില്ലാത്ത ഇത്തരം ജന്മങ്ങള് എഴുതിക്കൊടുക്കുന്നതെന്തും അതേപടി വിഴുങ്ങാനാണെങ്കില്‍ ദയവായി അടുത്തവര്‍ഷം 100-ാം ജന്മദിനം ആഘോഷിക്കും മുന്‍പ് ഇത് പൂട്ടണം.
ഒരുകാലത്ത് കേരളീയ സമൂഹം നെഞ്ചോടു ചേര്‍ത്തു പിടിച്ചിരുന്ന മാതൃഭൂമിയെ ടോയ്ലറ്റ് പേപ്പറിന്റെ വില പോലും ഇല്ലാതാക്കി മാറ്റിയത് മുതലാളിമാരുടെ ഈര്‍ക്കില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു വേണ്ടി പത്രപ്രവര്‍ത്തനത്തെ വ്യഭിചരിച്ചപ്പോഴാണ്. സ്ഥാപനത്തിനകത്തെ ആഭാസത്തരവും അസന്മാര്‍ഗ്ഗികവും ആയ കാര്യങ്ങള്‍ അറിയാത്തവരല്ല പൊതുസമൂഹമെന്ന് മാതൃഭൂമി മാനേജ്മെന്റ് അറിയണം. പത്രത്തിന്റെ ചെയര്മാന് എന്ന നിലയില്‍ ഇത്തരം ആഭാസ നപുംസകങ്ങളെ നിലയ്ക്ക് നിര്‍ത്താനുള്ള ബാധ്യത ശ്രീ പി വി ചന്ദ്രനുണ്ട്. ജീവിതത്തിലുടനീളം കുലീനത പുലര്‍ത്തിയിരുന്ന താങ്കളുടെ പേരു കൂടിയാണ് ഇതിലൂടെ ചീത്തയാകുന്നത് എന്ന് തിരിച്ചറിയണം.
ആര് എസ് എസ്സുകാരാണ് കൊലപാതകം നടത്തിയതെങ്കില്‍ അത് ഏറ്റെടുക്കാനുള്ള ആര്്ജ്ജവവും ആര് എസ് എസ്സിന് ഉണ്ടാകും. പക്ഷേ, കഞ്ചാവ് സംഘങ്ങള്‍ ചേരി തിരിഞ്ഞ് തല്ലുന്നതില്‍ ആര് എസ് എസ് ഒരിക്കലും ഉണ്ടാകില്ല. കൊലപാതകം മാത്രമല്ല, എന്തു ചെയ്താലും ആര് എസ് എസ് ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം ആര് എസ് എസ് തന്നെ ഏറ്റെടുക്കും. പേപ്പര്‍ റീല്‍ മോഷ്ടിച്ച് ലോറിയില്‍ കടത്തി വിട്ടിട്ട് സ്റ്റോര്‍ കീപ്പറെയും എഞ്ചിനീയറെയും ബലിയാടാക്കുന്ന കോര്‍പ്പറേറ്റ്-ഗൗണ്ടര്‍ കച്ചവടമൊന്നും ആര് എസ് എസ്സിന് ഇല്ല. വെള്ളിമാടുകുന്നില്‍ രാമന്റെ ദു:ഖം എഴുതിയതിനു ശേഷം ആര് എസ് എസ്സിനെ ആക്ഷേപിച്ച പ്രമുഖ രാഷ്ട്രീയ നേതാവിനെ അവിടത്തെ സ്മാര്‍ട്ട് പിള്ളേര് തടഞ്ഞുവെച്ച് ജയ്ശ്രീറാം വിളിപ്പിച്ചപ്പോഴും അത് ഏറ്റെടുത്തതല്ലാതെ ആരും മാറ്റിപ്പറഞ്ഞില്ല. പക്ഷേ, അത് ശരിയായില്ലെന്നും എതിര്‍ക്കാനും വിമര്‍ശിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞതും അവരെ ശകാരിച്ചതും മാന്യ പരമേശ്വര്‍ജി ആയിരുന്നു. എതിര്‍പ്പിന്റെ ശബ്ദങ്ങളെ ഉയിരെടുത്തും മാങ്കുളം മുതല്‍ കൊഹിമ വരെ സ്ഥലം മാറ്റി ഉപദ്രവിച്ച് നിശ്ശബ്ദരാക്കുന്നതുമല്ല ജനാധിപത്യം. ആര് എസ് എസ് വിഭാവന ചെയ്യുന്ന ജനാധിപത്യം ധര്‍മ്മാധിഷ്ഠിതമാണ്. സത്യത്തിലൂന്നിയതാണ്. അത് മാതൃഭൂമിയിലെ ഇപ്പോഴത്തെ തലമുറയ്ക്ക് മനസ്സിലാകുന്നതുമല്ല. വാര്‍ത്തകളിലെങ്കിലും സത്യം പറയാനുള്ള ആര്‍ജ്ജവം ഇനിയെങ്കിലും കാട്ടണം. കൂട്ടിക്കൊടുപ്പുകാര്‍ക്കും അധികാരം ദല്ലാളന്മാര്ക്കും സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ആ മഹത്തായ പാരമ്പര്യം അടിയറ വെയ്ക്കരുത്.
Comments