ഹ്രസ്വസന്ദർശനെത്തിന് യു.എ.ഇയിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ് ശങ്കർ യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തി.അബുദാബിയിലാണ് കൂടിക്കാഴ്ച നടന്നത്.സാമ്പത്തിക സഹകരണം, സാമൂഹികക്ഷേമം എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു .ഫെബ്രുവരിയിൽ ആരംഭിച്ച ചർച്ചയുടെ തുടർ ചർച്ചയാണ് നടന്നതെന്ന് എസ്. ജയ് ശങ്കർ ട്വിറ്ററിൽ കുറിച്ചു. കോറോണയുടെ പശ്ചാത്തലത്തിൽ തകർന്ന സാമ്പത്തിക മേഖലയെ എങ്ങനെ പുനർ നിർമ്മിക്കാം എന്ന വിഷയത്തിനാണ് പ്രാധാന്യം കൊടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഫെബ്രുവരി 27 ന് ഡൽഹിയിലെത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി യുഎഇയിലെത്തുന്നത്. കഴിഞ്ഞ നവംബറിലും എസ്. ജയ് ശങ്കർ യു.എ.ഇയിൽ എത്തിയിരുന്നു.പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യു.എ.ഇയിലുണ്ട്. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് ഇരുവരം എത്തിയിരിക്കുന്നത്. എന്നാൽ, അബുദാബിയിലെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കറും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും തമ്മിൽ കൂടിക്കാഴ്ചയുണ്ടാകില്ലെന്നാണ് ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രാലയങ്ങളുടെ സ്ഥിരീകരണം എന്നാൽ ഇന്ത്യാ–പാക് പ്രശ്നത്തിന് മധ്യസ്ഥത വഹിക്കാനുള്ള യുഎഇയുടെ തീരുമാനത്തെ പാക്കിസ്ഥാൻ സ്വാഗതം ചെയ്തു. അതേസമയം ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ഇന്ത്യൻ എംബസി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Comments