ന്യൂഡൽഹി: ആദ്യഘട്ടത്തിലെപോലെ തന്നെ കരസേന കൊറോണയ്ക്കെതിരെ പോരാടാൻ രംഗത്തിറങ്ങുന്നു. രാജ്യ തലസ്ഥാനത്തെ കൊറോണ സാഹചര്യത്തെ നേരിടാൻ സൈനിക ആശുപത്രിയെ പൂർണ്ണമായും കൊറോണ ചികിത്സയ്ക്കായി ഒരുക്കിയതായി സേനാവിഭാഗം അറിയിച്ചു. ന്യൂഡൽഹി കാന്റിലെ മിലിട്ടറി ബേസ് ആശുപത്രിയാണ് കൊറോണ ചികിത്സയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്.
സൈനിക ആശുപത്രിയിൽ തുടക്കമെന്ന നിലയിൽ എല്ലാ വിമുക്തഭടന്മാർക്കും സൈനികരുടെ കുടുംബാംഗങ്ങളെയുമാണ് പ്രവേശിപ്പിക്കുക. തുടർന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നതനുസരിച്ചുള്ള ക്രമീകരണവും നടത്തുമെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
സേഹത് ഒപിഡി എന്ന ടെലിമെഡിക്കൽ സർവ്വീസിന്റെ സേവനം വ്യാപിപ്പിക്കാനും സേന തീരുമാനിച്ചു. കൂടുതൽ പേർ ആശുപത്രിയിൽ വരാതെ തന്നെ ചികിത്സ തേടാനും ഡോക്ടർമാരുമായി സംസാരിക്കാനുമാണ് ടെലിസർവ്വീസ് സേവനം. എല്ലാ മാസവും ആർമി ആശുപത്രിയിൽ വന്നുപോയിരുന്ന രോഗികളെയാണ് ടെലി മെഡിസിൻ സംവിധാനത്തിലൂടെ ബന്ധപ്പെടുന്നത്.
Comments