ദന്തേവാഡ: കമ്യൂണിസ്റ്റ് ഭീകര മേഖലയായ ദന്തേവാഡയിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ മാതൃക കാണിച്ച് ആരോഗ്യപ്രവർത്തകർക്കൊപ്പം പോലീസ് വകുപ്പും. ഛത്തീസ്ഗഡിൽ നിന്നാണ് സ്വന്തം ശാരീരിക പ്രശ്നങ്ങളെ അവഗണിച്ചും വനിത ഉദ്യോഗസ്ഥ നിരത്തിലിറങ്ങി പൊതുസമൂഹത്തെ നിയന്ത്രിച്ചത്. അഞ്ചുമാസം ഗർഭിണിയായ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശിൽപ സാഹുവാണ് മാതൃകയായത്. കടുത്ത വെയിലിലും തന്റെ സഹപ്രവർത്തകർക്കൊപ്പം ദന്തേവാഡ കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ശിൽപ എല്ലാ ദിവസവും ജില്ലയിലുണ്ട്.
കൊറോണ അതിവേഗം വ്യാപിക്കുകയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചാണ് ദന്തേവാഡയിൽ പൊതു നിയന്ത്രണം വരുത്തിയിരിക്കുന്നത്. പൊതു സമൂഹത്തെ നിയന്ത്രിക്കേണ്ട ബാദ്ധ്യത പോലീസിനാണ്. ആ പ്രവർത്തനത്തിൽ തന്റെ ഡ്യൂട്ടിയാണ് നിർവ്വഹിക്കുന്നത്. മറ്റ് ശാരീരിക അവശതയില്ലാത്തതിനാലും ഓഫീസിൽ വരുന്നതിനാലും തന്റെ ഡ്യൂട്ടി കൃത്യമായി നിർവ്വഹിക്കുമെന്നും ശിൽപ പറഞ്ഞു.
കമ്യൂണിസ്റ്റ് ഭീകരരുടെ സജീവ പ്രവർത്തനമുള്ള ജില്ലകളിലൊന്നാണ് ദന്തേവാഡ. ബസ്തർ ഡിവിഷന്റെ കീഴിലുള്ള പ്രദേശത്താണ് ശിൽപ ചുമതലയിലുള്ളത്. ഓഫീസിൽ നിന്നും പുറത്തുപോയി ജോലി ചെയ്യുന്നു എന്ന വസ്തുത ചിത്രങ്ങൾ സമൂഹമാദ്ധ്യങ്ങളിൽ വൈറലായപ്പോഴാണ് കുടുംബാംഗങ്ങൾ അറിഞ്ഞതെന്നും ശിൽപ പറഞ്ഞു.
Comments