ന്യൂഡൽഹി: രാജ്യത്തെ ഓക്സിജൻ കയറ്റുമതി കേവലം 0.4 ശതമാനം മാത്രമാണെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ ലഭ്യതയിൽ യാതൊരു വിധ കുറവുമുണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകി. നിലവിൽ പരക്കുന്ന ഊഹാപോഹങ്ങൾ ദുരുദ്ദേശപരമാണെന്നും രാജ്യം കൊറോണ പ്രതിരോധ സംവിധാനത്തിൽ സ്വയം പര്യാപ്തമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
രാജ്യത്ത് വ്യവസായ ആവശ്യത്തിനും ചികിത്സാ ആവശ്യത്തിനുമായി രണ്ട് തരത്തിലാണ് ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നത്. ഇതിൽ വ്യവസായ ആവശ്യത്തിനുള്ള ഓക്സിജന്റെ ലഭ്യതയേയും ലഭ്യതക്കുറവിനേയും ആശുപത്രി വിഷയവുമായി തെറ്റിദ്ധരിപ്പിക്കുകയാണ് ചിലർ ചെയ്യുന്നതെന്നും കേന്ദ്ര വ്യവസായ മന്ത്രാലയം അറിയിച്ചു. 2020-21 കാലയളവിൽ ഇന്ത്യ വ്യവസായ ആവശ്യത്തിനുള്ള ഓക്സിഡൻ 9884 മെട്രിക് ടൺ കയറ്റുമതി ചെയ്തപ്പോൾ ചികിത്സാ ആവശ്യത്തിനുള്ളത് കേവലം 12 മെട്രിക് ടൺ മാത്രമേ കയറ്റുമതി ചെയ്തിട്ടുള്ളുവെന്ന് വ്യവസായ വകുപ്പറിയിച്ചു.
Comments