മുംബൈ : മുംബൈയിലെ കൊറോണ ആശുപത്രിയിൽ തീപിടുത്തം മൂലമുണ്ടായ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്ര നരേന്ദ്ര മോദി. തീപിടുത്തതിൽ മരണപ്പെട്ടവരുടെ കുടുംബാഗങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും അപകടത്തിൽ പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് നഷ്ടപരിഹാരം നൽകുക. അതേസമയം ആശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച കൊറോണ രോഗികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം മഹാരാഷ്ട്ര സർക്കാരും പ്രഖ്യാപിച്ചു.
ഇന്ന് രാവിലെയോടെയാണ് മുംബൈയിലെ വിജയ് വല്ലഭ് ആശുപത്രിയിൽ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ 13 കൊറോണ രോഗികളാണ് മരിച്ചത്. ആശുപത്രിയിലെ ഐസിയു വിഭാഗത്തിലാണ് അഗ്നിബാധയുണ്ടായത്. ഇതിനോട് ചേർന്നുള്ള കൊറോണ വാർഡിലേയ്ക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. എയർകണ്ടീഷണറിന്റെ ഭാഗത്തുനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസം മുൻപ് നാസിക്കിലെ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 22 രോഗികൾ മരണപ്പെട്ടിരുന്നു.
Comments