വാഷിംഗ്ടൺ: കൊറോണ രോഗ വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും. പ്രതിസന്ധി ഘട്ടത്തിൽ അമേരിയ്ക്കയ്ക്ക് ഇന്ത്യ നൽകിയ സഹായം മറക്കില്ലെന്നും ഇന്ത്യയെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ബൈഡൻ ട്വീറ്റ് ചെയ്തു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം.
അമേരിക്ക ഇതിനോടകം അഞ്ച് ടൺ ഓക്സിജൻ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ 300 ഉപകരണങ്ങളുമായി എയർ ഇന്ത്യ വിമാനം ന്യൂയോർക്കിൽ നിന്നും പുറപ്പെട്ടു. ഇന്ത്യയ്ക്കൊപ്പം ആണെന്നും ഇന്ത്യൻ ജനതയെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ജൊബൈഡൻ കുറിച്ചു. കൊവിഷീൽഡ് വാക്സിനുള്ള അസംസ്കൃത വസ്തുക്കൾ ഉടൻ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന ജേക്ക് സള്ളിവന്റെ പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് ബൈഡന്റെ ട്വീറ്റ്.
Just as India sent assistance to the United States as our hospitals were strained early in the pandemic, we are determined to help India in its time of need. https://t.co/SzWRj0eP3y
— President Biden (@POTUS) April 25, 2021
ഇന്ത്യയ്ക്ക് സഹായമെത്തിയ്ക്കാൻ മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിയ്ക്കുമെന്നാണ് കമല ഹാരിസ് കുറിച്ചത്. സർക്കാരുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും ആവശ്യമായ സഹായം ഉടൻ എത്തിയ്ക്കുമെന്നും കമല ഹാരിസ് അറിയിച്ചു. അമേരിക്കയെ കൂടാതെ ബ്രിട്ടൻ ഇന്ത്യയിലേക്ക് 495 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 140 വെന്റിലേറ്ററുകളും കയറ്റിയയച്ചിട്ടുണ്ട്.
കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ സഹായം നൽകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അധികമുള്ള കൊറോണ വാക്സിൻ ഡോസുകളും മറ്റ് ചികിത്സാ ഉപകരണങ്ങളും ഇന്ത്യ അടക്കം അടിയന്തിര ആവശ്യം നേരിടുന്ന രാജ്യങ്ങൾക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
The U.S. is working closely with the Indian government to rapidly deploy additional support and supplies during an alarming COVID-19 outbreak. As we provide assistance, we pray for the people of India—including its courageous healthcare workers.
— Vice President Kamala Harris (@VP) April 25, 2021
Comments