കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. 35 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്. എട്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പാണ് ഇതോടെ പൂർത്തിയാകുക. കാെറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയും നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മാൽഡ , മുർഷിദാബാദ്, ബിർഭൂം,
കൊൽക്കത്ത തുടങ്ങിയ മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ. സംഘർഷ സാദ്ധ്യത കൂടുതലുള്ള ബിർഭൂമിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മാർച്ച് 27 നാണ് ബംഗാൾ നിയമസഭയിലേക്ക് ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്.
മാൽഡയിൽ ആറ് സീറ്റുകളിലും മുർഷിദാബാദ്, ബിർഭൂം മേഖലകളിൽ 11 സീറ്റുകളിലും കൊൽക്കത്തയിൽ ഏഴ് മണ്ഡലങ്ങളിലുമാണ് വാേട്ടെടുപ്പ് നടക്കുന്നത്. 35 വനിതകൾ ഉൾപ്പെടെ 283 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. 11,860 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
Comments