തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകും. ഈ മാസം 18 ന് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സത്യപ്രതിജ്ഞ നീട്ടിവെയ്ക്കാൻ തീരുമാനിച്ചത്.
പുതുമുഖങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് പുതിയ മന്ത്രിസഭ രൂപീകരിക്കാനാണ് തീരുമാനം. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എംഎ ബേബി, എസ്. രാമചന്ദ്രൻ പിള്ള എന്നീ പോളിറ്റ് ബ്യൂറോ അംഗങ്ങൾ നടത്തിയ കൂടിയാലോചനയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരും. റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച കെ.കെ ഷൈലജയെ മാറ്റി നിർത്തില്ലെന്നാണ് സൂചനകൾ.
മുൻ മന്ത്രിമാരായ എ.സി മൊയ്തീൻ, ടി.പി രാമകൃഷ്ണൻ, കെ.ടി ജലീൽ എന്നിവർക്ക് മന്ത്രി സ്ഥാനം നഷ്ടമാകും. പുതിയ സർക്കാരിൽ സിപിഐയ്ക്ക് പ്രാതിനിധ്യം കുറയുമെന്നും സൂചനകളുണ്ട്.
Comments