കോട്ടയം : ഭീഷണിയിൽ ഭയന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്ന് കേരള ജനപക്ഷം നേതാവ് പി.സി ജോർജ്. ഇവനൊക്കെ തന്നെ എന്താണ് ചെയ്യുകയെന്ന് കാണണമെന്നും പി.സി ജോർജ് പറഞ്ഞു. ഈരാറ്റുപേട്ടയിൽ കണ്ടാൽ പേപ്പട്ടിയെപോലെ തല്ലുമെന്ന ഭീഷണിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വെല്ലുവിളി മുഴക്കിയവർക്കെതിരെ പരാതി കൊടുക്കേണ്ട കാര്യമെന്താ?.ഇവനെയൊക്കെ തല്ലി മര്യാദ പഠിപ്പിക്കാൻ അറിയാം. ദേഹത്ത് തൊട്ടാൽ ഒന്നിനെയും ബാക്കിവെച്ചേക്കില്ല. ഈ പട്ടികളെ ഭയമില്ല. തട്ടിക്കളയും, കൊന്നുകളയുമെന്നൊക്കെ നിരവധി ഭീഷണികൾ വരുന്നുണ്ട്. നെറ്റ് കോളാണ് എല്ലാം. അവന് ധൈര്യമുണ്ടേൽ എന്നെ വിളിക്കട്ടെ. വിളിക്കുന്നിടത്ത് ചെല്ലാൻ തയ്യാറാണ്. തല്ലുന്നതൊന്ന് കാണട്ടെയെന്നും പി.സി ജോർജ് പറഞ്ഞു.
ഈരാറ്റുപേട്ടയിലൂടെ നടന്നു പോകുന്നുണ്ട്. എനിക്ക് പേടിയില്ല. എന്താ ഇവർ ചെയ്യുന്നത് എന്നൊന്ന് കാണട്ടെ. വെറുതെ വീഡിയോയിൽ പറയാനല്ലാതെ ഇവന് എന്തിനു പറ്റുമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് പി.സി ജോർജിനെതിരെ ഭീഷണിയുമായി ഇരാറ്റുപേട്ട സ്വദേശിയായ യുവാവ് രംഗത്ത് വന്നത്. ഫേസ്ബുക്ക് വീഡിയോ വഴിയായിരുന്നു ഭീഷണി. ഈരാറ്റുപേട്ട പരിസരത്ത് കണ്ടാൽ പേപ്പട്ടിയെ തല്ലുന്നത് പോലെ തല്ലുമെന്നായിരുന്നു ഭീഷണി.
Comments