ചെന്നൈ : നിയമസഭ തെരഞ്ഞെടുപ്പിൽ വിജയച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ വ്യാപക അക്രമം അഴിച്ചുവിട്ട് ഡിഎംകെ. അമ്മ ക്യാന്റീനുകൾക്ക് നേരെയായിരുന്നു ഡിഎംകെ പ്രവർത്തകരുടെ ആക്രമണം. ക്യാന്റീനുകളുടെ അടുക്കളയിൽ കയറി ഭക്ഷണ സാധനങ്ങളും പാത്രങ്ങളും തല്ലിത്തകർത്തു.
ഭക്ഷണം വളരെ കുറഞ്ഞ നിരക്കിലും ലോക്ഡൗൺ കാലത്ത് സൗജന്യമായും ജനങ്ങൾക്ക് നൽകിയിരുന്ന എഐഎഡിഎംകെ സർക്കാർ സ്ഥാപനമാണ് അമ്മ ക്യാന്റീനുകൾ. ഇവിടെയായിരുന്നു ഡിഎംകെ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. അടുക്കളയിൽ കയറി പച്ചക്കറിയും പാത്രങ്ങളും ഗ്യാസ് ഉൾപ്പെടെയുള്ള സാധനങ്ങളുമാണ് നശിപ്പിച്ചത്. തുടർന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം മാറ്റി സ്റ്റാലിന്റെ ചിത്രം പതിപ്പിച്ചു.
ക്യാന്റീനുകൾക്ക് മുന്നിൽ എഐഎഡിഎംകെ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. 2013 ഫെബ്രുവരിയിലാണ് തമിഴ്നാട്ടിൽ അമ്മ ക്യാന്റീനുകൾ ആരംഭിക്കുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് തമിഴ്നാട്ടിൽ ഡിഎംകെ ഭരണത്തിലേറുന്നത്.
Comments