കൊൽക്കത്ത : വോട്ടെണ്ണലിന് പിന്നാലെ പശ്ചിമ ബംഗാളിൽ തുടരുന്ന അക്രമ സംഭവങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗവർണർ ജഗദീപ് ധൻഖറുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില പുന:സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
പ്രധാനമന്ത്രി ഫോണിൽ ബന്ധപ്പെട്ട വിവരം ഗവർണറാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അക്രമ സംഭവങ്ങളിൽ ആശങ്കയറിച്ച പ്രധാനമന്ത്രി ക്രമസമാധാന നില പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുവെന്ന് ധൻഖർ പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന സംഭവങ്ങളിൽ ആശങ്കയുള്ളതായി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൊലയും കൊള്ളയും തുടരുകയാണ്. ക്രമസമാധാനം ഉറപ്പുവരുത്താൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ധൻഖർ വ്യക്തമാക്കി.
ബംഗാളിൽ ഞായറാഴ്ച മുതൽ പരക്കെ തൃണമൂൽ അക്രമങ്ങൾ തുടരുകയാണ്. ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ടുകൊണ്ടാണ് ആക്രമണങ്ങൾ നടത്തുന്നത്. ഇക്കുറി തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് 77 സീറ്റുകൾ ലഭിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിൽ. തുടർച്ചയായ രണ്ട് ദിവസമുണ്ടായ അക്രമങ്ങളിൽ 12 ബിജെപി പ്രവർത്തകരാണ് മരിച്ചത്.
Comments