കൊച്ചി ; മരണം വരെ സംഘപരിവാറിനൊപ്പമെന്ന് പറഞ്ഞ നടി ലക്ഷ്മി പ്രിയയ്ക്ക് നേരെ സൈബർ ആക്രമണം . പത്ത് വയസ്സുവരെയുള്ളപ്പോൾ ലക്ഷ്മി പ്രിയ സബീന ലത്തീഫായിരുന്നുവെന്നും , അന്ന് സ്ക്കൂളിൽ എബിവിപി എന്ന സംഘടന ഇല്ലായിരുന്നുവെന്നുമാണ് സൈബർ സഖാക്കളുടെ കമന്റ് . ഇതിനു മറുപടിയുമായി ലക്ഷ്മി പ്രിയ രംഗത്തെത്തിയിട്ടുണ്ട് .
താൻ എഴുതുന്നത് അന്തം കമ്മികൾ മാത്രമല്ല വായിക്കുന്നത്. പൊതു സമൂഹത്തിലേക്കാണെന്നും , പിതൃസ്മരണ നടത്താൻ ഇടവരുത്തരുതെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .
10 വയസ്സ് വരെ അല്ല,18 വയസ്സ് വരെ താൻ സബീന അബ്ദുൾ ലത്തീഫ് ആയിരുന്നു. സർട്ടിഫിക്കറ്റ് പ്രകാരം ഇപ്പോഴും തന്റെ പേര് അത് തന്നെയാണ്. തന്റെ പതിനെട്ടാം വയസ്സിൽ പട്ടണക്കാട് പുരുഷോത്തമന്റെ മകൻ ജയേഷിന്റെ ഭാര്യ ആയി . ഹിന്ദു മത ആചാരപ്രകാരം ആയിരുന്നു വിവാഹം . അതിന് ശേഷം ലക്ഷ്മി പ്രിയ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു .
നാട്ടിലെ ഏതു കൊച്ചു കുട്ടികൾക്ക് പോലും ഇക്കാര്യം അറിയാം. ഈ വിവരം പോലും അറിയാത്ത അന്തം കമ്മി സേട്ടൻ നീണ്ട പതിനെട്ടു കൊല്ലം ഉറങ്ങുകയായിരുന്നു എന്നാണ് താൻ കരുതുന്നതെന്നും ലക്ഷ്മി പ്രിയ പറയുന്നു .
‘ താങ്കൾ കണ്ണടച്ചു ഇരുട്ടാക്കുന്നത് പോലെ കൃത്യത ഇല്ലാത്ത ഒന്നും ഞാൻ എഴുതുകയോ പറയുകയോ ഇല്ല. അതിനി ഒരുവനെ ആക്ഷേപിയ്ക്കാൻ ആണെങ്കിൽ പോലും. അതുകൊണ്ട് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം എന്നുമുതൽ എന്ന് വരെ ആയിരുന്നു എന്നൊന്ന് മനസ്സിലാക്കിയിട്ട് വരിക. ‘ – ലക്ഷ്മി പ്രിയ പറയുന്നു.
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ തെരഞ്ഞെടുപ്പിൽ എബിവിപി സ്ഥാനാർത്ഥി ആയതുമുതുള്ള തന്റെ പാർട്ടി അനുഭവത്തെ കുറിച്ചാണ് ലക്ഷ്മി പ്രിയ തുറന്നു പറഞ്ഞത് . പരാജയത്തിന്റെ പേരിൽ പ്രസ്ഥാനത്തെ ആരൊക്കെ വിട്ടുപോയാലും തന്റെ വോട്ട് മരണം വരെ ബിജെപിയ്ക്ക് തന്നെയായിരിക്കുമെന്നും ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Comments