കൊൽക്കത്ത:തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ജഗദീപ് ധൻകറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സത്യ പ്രതിജ്ഞ. കൊറോണ വൈറസ് വ്യാപന സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് വളരെ ലളിതമായാണ് നടത്തിയത്.
സത്യപ്രതിജ്ഞ ചെയ്ത ഉടൻ മമത ബാനർജി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പോകുമെന്നും അവിടെ പോലീസിന്റെ ഔദ്യോഗിക ബഹുമതി ഏറ്റുവാങ്ങുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 292 സീറ്റുകളിൽ 213 എണ്ണം നേടിയാണ് ടിഎംസി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്നത്.രാജ്യത്ത് പകർച്ചവ്യാധിയുടെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല.
അതേ സമയം തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ തൃണമൂൽ നേതാക്കൾ വ്യാപക അക്രമം അഴിച്ചുവിടുകയാണ്. സത്യാപ്രതിജ്ഞാ ദിവസമായ ഇന്ന് ബി ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദ , ദിലീപ് ഘോഷ് എന്നിവരുടെ നേത്വത്തിൽ പ്രതിഷേധം നടക്കുകയാണ്. സിപിഎം പ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശക്തമായ പ്രതിഷേധം അറിയിച്ചു. കോൺഗ്രസ് പ്രവർത്തകർക്കെതിരേയും ക്രൂരമായ ആക്രമണങ്ങളാണ് നടക്കുന്നത്.
Are these reports of gruesome violence in Bengal TMC’s ‘victory celebrations’?Condemnable.
Will be resisted & rebuffed.
Instead of focusing on combating the pandemic TMC unleashes such mayhem.
CPI(M), as always, will be with the people to protect, assist, providing relief. pic.twitter.com/zZUSfNH4wn— Sitaram Yechury (@SitaramYechury) May 3, 2021
Comments