ന്യൂഡൽഹി: പശ്ചിമബംഗാളിൽ ജനാധിപത്യത്തെ വികലതയിൽ നിന്ന് രക്ഷിക്കണമെന്ന് അസം മന്ത്രി ഹിമന്ത് ബിശ്വ ശർമ്മ. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന അക്രമത്തിനെതിരെയാണ് അസം മന്ത്രിയുടെ വിമർശനം. തൃണമൂൽ പ്രവർത്തകരെയും മമതബാനർജിയെയും ഭയന്ന് ബംഗാളിലെ ജനങ്ങൾ അയൽ സംസ്ഥാനങ്ങളിലെക്ക് പാലായനം ചെയ്യുകയാണെന്നും ഹിമന്ത് ബിശ്വ ശർമ്മ പ്രതികരിച്ചു.
പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമത്തെ തുടർന്ന് 300-400 ബിജെപി പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും അയൽ സംസ്ഥാനത്തേക്ക് പലായനം ചെയ്തതായി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. അതിക്രമങ്ങളും കൊള്ളയടിയും കാരണമാണ് ബിജെപി പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും അസമിലെ ദുബ്രിയിലെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സംഭവം വളരെ ദാരുണമാണെന്നും ഹിമന്ത് ശർമ്മ ട്വീറ്റ് ചെയ്തു. ഞങ്ങൾ അവർക്ക് അഭയവും ഭക്ഷണവും നൽകാൻ തയ്യാറാണ്. ജനാധിപത്യത്തെ വികലമാക്കുന്നതിൽ നിന്ന് മമത പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടെണ്ണൽ മുതൽ ബംഗാളിൽ രാഷ്ട്രീയ അതിക്രമങ്ങളാണ് നടക്കുന്നത്. നിരവധി ബിജെപി പ്രവർത്തകരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ബിജെപി പ്രവർത്തകരുടെ വീടുകൾക്കും സ്ഥാപാനങ്ങൾക്കും നേരെയും ആക്രമണം നടക്കുന്നുണ്ട്. കടകളെല്ലാം കൊള്ളയടിക്കുകയാണ്. വീടുകൾ തീവെച്ചു നശിപ്പിക്കുകയാണ്. പ്രതിപക്ഷ പ്രവർത്തകർക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Comments