ഇംഫാല്‍: രാജ്യത്തെ കൊറോണ വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. മണിപ്പൂരിലാണ് പിഴ ഈടാക്കിയത് . ഭരണകൂടം തീരുമാനിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങളും കര്‍ഫ്യൂവും തെറ്റിച്ചതിന് കനത്ത പിഴയാണ് ഇടാക്കുന്നത്.
കമണിപ്പൂരിൽ കഴിഞ്ഞ ഒരാഴ്ച 1,37,877 പേരിൽ നിന്നാണ് കൊറോണ പ്രതിരോധ മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് പിഴ ഈടാക്കിയത്. ഇതുവരെ സംസ്ഥാനത്തിന് പിഴ ഇനത്തില്‍ മാത്രം 1,95,23,950 രൂപയാണ് ലഭിച്ചത്. ഇന്നലെ ഒറ്റ ദിവസം 332പേരില്‍ നിന്നും പിഴ ഈടാക്കിയതായി മണിപ്പൂര്‍ പോലീസ് മേധാവി ഇലംഗാം പ്രിയോകുമാര് സിംഗ് പറഞ്ഞു.
ഉത്തരേന്ത്യയില്‍ കൊറോണ വ്യാപനം ഡല്‍ഹിയിലും ഹരിയനയിലും അടക്കം രൂക്ഷമായി തുടരുകയാണ്. ഉത്തര്‍പ്രദേശും മദ്ധ്യപ്രദേശും ഗുജറാത്തുമടക്കമുള്ള വലിയ സംസ്ഥാനങ്ങള്‍ കര്‍ശനമായ നിയന്ത്രണങ്ങളും രാത്രികാല കര്‍ഫ്യൂവും പല ജില്ലകളിലും ഏര്‍പ്പെടുത്തിയി രിക്കുകയാണ്. ഇതിനിടെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് യാത്രകള്‍ നിരോധിച്ചുകൊണ്ടാണ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളും ഹിമാലയന്‍ സംസ്ഥാനങ്ങളും കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കുന്നത്.
Comments