തിരുവനന്തപുരം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മങ്ങലേറ്റോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർഡ് തല സമിതികൾ രൂപീകരിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. ഇത് തിരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കും രോഗികളെ യഥാസമയം ആസുപത്രികളിൽ എത്തിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ വാഹനങ്ങൾ കരുതണം. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേർ ചേർന്ന് നടുക്ക് ഇരുത്തി ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി. യുവാക്കൾ ചെയ്തത് നല്ല കാര്യമാണ്. പക്ഷേ ബൈക്ക് ഒരിക്കലും ആംബുലൻസിന് പകരമാകില്ലെന്നും ആലപ്പുഴ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.
നിർണായകഘട്ടത്തിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വെക്കണം. പെട്ടെന്ന് ആംബുലൻസ് ലഭിച്ചില്ലെങ്കിൽ ഉപയോഗിക്കാൻ പകരം വാഹനസംവിധാനം അല്ലങ്കിൽ വാഹനങ്ങൾ കണ്ടെത്തണം. സിഎഫ്എൽടിസി ആണെങ്കിലും ഡൊമിസിലറി കേയർ സെന്റർ ആണെങ്കിലും അവിടെ ആരോഗ്യ പ്രവർത്തകരുണ്ടായിരിക്കണം ഡൊമിസിലറി കെയർ സെന്ററുകളിൽ ആംബുലൻസ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
Comments