കൊറോണ രോഗബാധയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രചാരണം ആരംഭിച്ചിട്ടുണ്ട്. അതിന്റെ പിന്നില്‍ അരുന്ധതി റോയ് അടക്കമുള്ള മാവോവാദികളും ചില ജിഹാദി തീവ്ര ഇസ്ലാമിക സംഘടനകളും അവരുടെ ചാനലുകളും പത്രങ്ങളുമാണ്. നരേന്ദ്രമോദി പരാജയപ്പെട്ടു എന്നുപറഞ്ഞ് വ്യാജ പ്രചാരണത്തിലൂടെ മോദിയെയും സര്‍ക്കാരിനെയും താറടിക്കാനാണ് ഇവരുടെ ശ്രമം. വിഘടനവാദികളും ഇസ്ലാമിക ഭീകരരും ലക്ഷ്യമിടുന്നത് നരേന്ദ്രമോദിയെ പിന്നില്‍ നിന്ന് കുത്തി താഴെയിറക്കി ഭാരതത്തെ ഛന്നഭിന്നമാക്കാനാണ്.
ചൈനയുടെ ആസൂത്രിതമായ ഒരു ജൈവായുധ ആക്രമണം തന്നെ ഇതിന്റെ പിന്നിലുണ്ടെന്ന് അന്താരാഷ്ട്ര വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിന്റെ കാരണം അവര്‍ വ്യക്തമാക്കുന്നുമുണ്ട്. 2021 ഫെബ്രുവരി വരെ കൊറോണ നിയന്ത്രണത്തില്‍ ഇന്ത്യയില്‍ യാതൊരു പാളിച്ചയുമില്ല. തുടര്‍ന്ന് സിനിമാ തീയേറ്ററുകളും ഷോപ്പിംഗ് മാളുകളും തുറന്നു. സ്കൂളുകള്‍ താഴെ തലത്തിലൊഴികെ തുറന്നു. ഭാരതം സാധാരണഗതിയിലേക്ക് മടങ്ങുകയായിരുന്നു. ഇന്ത്യന്‍ വാക്സിന് ഇന്ത്യയ്ക്കൊപ്പം 87 വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തു. ചൈനയുടെ വാക്സിനേക്കാള്‍ ഇന്ത്യയുടെ വാക്സിനായിരുന്നു അന്താരാഷ്ട്രതലത്തില്‍ ഏറ്റവും കൂടുതല്‍ പ്രിയങ്കരവും ആവശ്യക്കാരുള്ളതും. ഈ സമയത്താണ് കര്‍ഷകസമരം കെട്ടടങ്ങിയത്. ഇന്ത്യയില്‍ കാര്യമായ സമരങ്ങളില്ലാത്ത കാലം. ഫെബ്രുവരി അവസാനം ആയപ്പോഴേക്കും ഇന്ത്യാ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ച നടന്നു.
2021 മാര്‍ച്ച് ആയപ്പോഴേക്കും പ്രധാനപ്പെട്ട ചല ആയുധ ഇടപാടുകളില്‍ കരാറായി. ഒപ്പം ധാരാളം പ്രതിരോധ സാമഗ്രികള്‍ ഇന്ത്യയില്‍ ഉല്പാദിപ്പിക്കാനുള്ള തീരുമാനവും എടുത്തു. ഏപ്രില്‍ ഏഴിന് ദണ്ഡേവാഡയില്‍ സി ആര് പി എഫ് ഭടന്മാര്ക്കുനേരെ മാവോവാദികളുടെ ആക്രമണം ഉണ്ടാകുന്നു. സുരക്ഷാകാര്യം പരിശോധിച്ച കേന്ദ്രസര്‍ക്കാര്‍ ശക്തമായി തിരിച്ചടിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
തുടര്‍ന്നാണ് ഏപ്രില്‍ 10 നും 15 നും ഇടയില്‍ അഞ്ചോ ആറോ ദിവസം കൊണ്ട് കൊറോണ ബാധ രൂക്ഷമായ തോതില്‍ രണ്ടാംതരംഗമായി മാറിയത്. എല്ലാ മുന്‍ കരുതലുകളും തകിടം മറിയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. അതേസമയം, ഏഷ്യാ ഉപഭൂഖണ്ഡത്തിലെ പാക്കിസ്ഥാനിലോ, ബംഗ്ലാദേശിലോ മറ്റ് അയല്‍രാജ്യങ്ങളിലോ ഇത്തരം സാഹചര്യം ഉണ്ടായില്ല. ഏപ്രില്‍ 20 ആയപ്പോഴേക്കും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇന്ത്യയില്‍ മരുന്നില്ല, രോഗം പെരുകി, നിയന്ത്രണം പോയി തുടങ്ങിയ വാര്‍ത്തകള്‍ ആസൂത്രിതമായി പ്രത്യക്ഷപ്പെട്ടു. അതേസമയത്ത് തന്നെ പാക്കിസ്ഥാന് ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്നുമുള്ള വാര്‍ത്തയും വന്നു. ഏപ്രില്‍ 24 ന് ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിയുകയും സൈനികര്‍ മരിക്കുകയും കാണാതാവുകയും ചെയ്തു. അതേസമയത്ത് തന്നെ ചൈനയിലെ മാധ്യമങ്ങളില്‍ അതിര്‍ത്തര്‍ക്കം സംബന്ധിച്ച ചര്‍ച്ചകളില്‍ ഇന്ത്യ യാതൊരു ആനുകൂല്യവും പ്രതീക്ഷിക്കരുത് എന്ന വാര്‍ത്തയും വന്നു. ഈ കാര്യങ്ങള്‍ കൂട്ടിവായിക്കുമ്പോഴാണ് ഇത് ചൈനയുടെ പിന്തുണയോടെയുള്ള ജൈവായുധ പ്രയോഗമാണ് എന്ന സംശയം ഉണ്ടാകുന്നത്. പാക്കിസ്ഥാന്, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്, മ്യാന്മര്, ശ്രീലങ്ക തുടങ്ങിയ ഒരു രാജ്യങ്ങളിലും ഒരു രണ്ടാംതരംഗം ഉണ്ടായില്ല. അവിടെയെല്ലാം രണ്ടര മാസത്തിന് മുന്‍പുള്ള സ്ഥിതിയില്‍ തന്നെയാണ്.
ഒരു പരിധിവരെ ഇതിന് പല കാര്യങ്ങളുമാണ് സാധ്യതയായി കാണുന്നത്. ഫാര്‍മ കമ്പനികള്‍ ലക്ഷ്യമിട്ടിരുന്ന ആറ് ട്രില്യണ്‍ ഡോളര്‍ ബിസിനസ് തകര്‍ന്നു. വാക്സിന് കച്ചവടം ഇല്ലാതെയായി. 500 ബില്യണ്‍ ഡോളര്‍ വിപണിമൂല്യമുള്ള മാസ്ക് കച്ചവടവും എവിടെയും എത്തിയില്ല. ഈ തരത്തില്‍ ഔഷധങ്ങളുടെ മേഖലയിലായാലും മറ്റ് അനുബന്ധ മേഖലയിലായാലും ഇന്ത്യ ഉണ്ടാക്കിയത് അഭൂതപൂര്‍വ്വമായ നേട്ടമാണ്. പി പി ഇ കിറ്റിന്റെ കാര്യത്തില്‍ തുലോം ദുര്‍ബലമായിരുന്ന ഇന്ത്യ രണ്ടരമാസം കൊണ്ട് ഇതിന്റെ ഏറ്റവും വലിയ കയറ്റുമതിക്കാരായി മാറുകയായിരുന്നു. ഈ തരത്തിലുള്ള നിരവധി തിരിച്ചടികളാണ് ഒരുപക്ഷേ, ഇന്ത്യയെ ലക്ഷ്യമിടാന്‍ കാരണം.
മാധ്യമം ദിനപത്രം എഴുതിയ ഒരു ലേഖനത്തില്‍ അവര്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ”നമുക്ക് ഒരു സര്‍ക്കാര്‍ വേണം. അതീവ ഹതാശരായിരിക്കുന്നു. നമുക്കൊരു സര്‍ക്കാര്‍ ഇല്ല. നമ്മുടെ വായുശേഖരം കുറഞ്ഞു വരുന്നു, നമ്മള് മരിച്ചുകൊണ്ടിരിക്കുന്നു. ലഭിച്ച സഹായങ്ങള്‍ കൈവശമുണ്ടായിട്ടുപോലും അവ എന്തുചെയ്യണം എന്നറിയാനുള്ള ഒരു സംവിധാനം നമുക്കില്ല. നമുക്ക് എന്താണ് ഇപ്പോള്‍ ഈ നിമിഷം ചെയ്യാനാവുക? 2024 വരെയൊന്നും നമുക്കിനി കാത്തിരിക്കാനാവില്ല. ഞാനുള്‍പ്പെടെയുള്ള ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു കാര്യത്തിനുവേണ്ടി അപേക്ഷിക്കേണ്ടിവരുന്ന ഒരുദിവസം വന്നേക്കുമെന്ന് സങ്കല്പിച്ചിട്ടുപോലുമില്ല. അങ്ങനെ ചെയ്യുന്നതിലും ഭേദം ജയിലിലേക്ക് പോകാനാണ് വ്യക്തിപരമായി എനിക്ക് താല്പര്യം. പക്ഷേ ഇന്ന് ഇപ്പോള്‍ നമ്മള് വീടുകളിലും തെരുവുകളിലും ആശുപത്രികളുടെ വരാന്തകളിലും വന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും കാടുകളിലും വയലുകളിലുമെല്ലാം മരിച്ചുവീഴുമ്പോള്‍ ഒരു സാധാരണ പൗരയെന്ന നിലയില്‍, എന്റെ എല്ലാ അഭിമാനബോധവും വിഴുങ്ങിക്കൊണ്ട് ദശലക്ഷക്കണക്കായ സഹപൗരജനങ്ങള്ക്കൊപ്പം ചേര്‍ന്ന് അഭ്യര്‍ഥിക്കുന്നു; സര്, ദയവായി രാജിവെച്ചിറങ്ങൂ. ഞാന്‍ താങ്കളോട് കെഞ്ചുകയാണ്, ഇപ്പോഴെങ്കിലും ഒന്ന് ഒഴിഞ്ഞുപോകൂ.”
മാധ്യമം പറഞ്ഞ ഇതേ വാക്കുകള്‍ തന്നെയാണ് മാവോയിസ്റ്റ് നേതാവ് അരുന്ധതീ റോയിയും ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് ആകസ്മികമല്ല. ഇതിന്റെ പിന്നിലെ അജണ്ട വ്യക്തമാണ്. നരേന്ദ്രമോദിയെ തകര്‍ത്തെറിയാനുള്ള ഈ അന്താരാഷ്ട്ര ഗൂഢാലോചനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ്സിന്റെ പങ്ക് എന്താണ്? ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാണുള്ളത്. ഇതുവരെ ഇന്ത്യയില്‍ 2,08,330 പേരാണ് മരിച്ചത്. ഇതില്‍ 1,07,602 (51.65 ശതമാനം) മരണങ്ങള് ആറ് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ ആറ് സംസ്ഥാനങ്ങളില്‍ അഞ്ചും കോണ്‍ഗ്രസ് ഭരിക്കുന്നതാണ്. ഛത്തീസ്ഖണ്ഡ് (8312 മരണം), പഞ്ചാബ് (8909), രാജസ്ഥാന് (4084), ഝാര്‍ഖണ്ഡ് (2540), മഹാരാഷ്ട്ര (67985) എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. ആറാമത്തെ സംസ്ഥാനം ഡല്‍ഹിയാണ് (15772). ബാക്കി 30 സസ്ഥാനങ്ങളിലായി ഉണ്ടായതിന്റെ അത്രയും മരണങ്ങളാണ് ഈ ആറ് സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുള്ളത്. ഈ ആറു സംസ്ഥാനങ്ങളിലെ മൊത്തം ജനസംഖ്യ 34 കോടിയാണ്. അതായത്, ഇന്ത്യയിലെ ജനസംഖ്യയുടെ 24 ശതമാനം മാത്രം.
ബി ജെ പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കൂടി ഉണ്ടായത്, മൊത്തം മരണസംഖ്യയുടെ 27 ശതമാനം മാത്രമാണ്. അതിന്റെ ഇരട്ടിയാണ് ഈ ആറു സംസ്ഥാനങ്ങളില്‍ മാത്രം ഉണ്ടായിട്ടുള്ളത് എന്ന് കാണുമ്പോഴാണ് കോണ്‍ഗ്രസ്സിന്റെ പങ്ക് സംശയത്തിന്റെ നിഴലില്‍ ആകുന്നത്. മാത്രമല്ല, റെന്ഡെസീവര് ഇഞ്ചക്ഷന് 2500 യൂണിറ്റ് മാത്രമേ ഉള്ളൂവെന്ന് പറഞ്ഞ കേജ്രിവാളില് നിന്ന് 52,000 ഡോസ് പൂഴ്ത്തിവെച്ചത് കോടതിയാണ് കണ്ടെത്തിയത്. ഓക്സിജന്‍ വിതരണത്തിലും ഇതേ സംഭവമാണ് ആവര്‍ത്തിച്ചത്. ഓക്സിജന്‍ കൊടുക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടും അത് വിതരണം ചെയ്യാനുള്ള സംവിധാനം ഡല്‍ഹി സര്‍ക്കാരിന് ഉണ്ടായിരുന്നില്ല. കേജ്രിവാള് സര്‍ക്കാരിന്റെ പ്രവര്ത്തിനം പൂര്‍ണ്ണമായും കോടതിയില്‍ തുറന്നുകാട്ടപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും കേജ്രിവാളിന്റെയും പിഴവ് കൊണ്ട് ഉണ്ടായ രോഗവ്യാപനം മറച്ചുവെച്ച് പി ചിദംബരം ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങി സമരം ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെ ഡല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഹര്ഷവര്ദ്ധന് ത്രിപാഠി ട്വിറ്ററില്‍ കുറിച്ചത് ശ്രദ്ധേയമാണ്. നരേന്ദ്രമോദിയെ മുട്ടിലിഴയിക്കാന്‍ വേണ്ടിയാണ് ഈ ശ്രമങ്ങള്‍. ഇത് തകര്‍ത്തേ കഴിയൂ.
സംസ്ഥാനങ്ങളുടെ അനാസ്ഥയും ഉദാസീനതയുമാണ് സ്ഥിതിഗതികള്‍ വഷളാവാന്‍ കാരണം. അത് മറച്ചുവെച്ച് മോദിയെ ലക്ഷ്യമിടാനുള്ള ശ്രമം തകര്‍ത്തേ മതിയാകൂ. ത്രിപാഠിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. അതോടൊപ്പം ജനസംഖ്യാ കണക്കുകള്‍ കൂടി നമ്മള് നോക്കണം.
അമേരിക്ക – 38.1 കോടി
റഷ്യ – 14.6 കോടി
ജര്‍മ്മനി – 8.5 കോടി
തുര്‍ക്കി – 8.4 കോടി
യു കെ – 6.3 കോടി
ഫ്രാന്‍സ് – 6.5 കോടി
ഇറ്റലി – 6.1 കോടി
സ്പെയിന് – 4.1 കോടി
പോളണ്ട് – 3.8 കോടി
റൊമാനിയ – 1.9 കോടി
നെതര്‍ലാന്‍ഡ്സ് – 1.7 കോടി
ഗ്രീസ് – 1.7 കോടി
ബൈല്‍ജിയം – 1.2 കോടി
ചെക് റിപ്പബ്ലിക്ക് – 1.1 കോടി
പോര്‍ച്ചുഗല്‍ – 1.1 കോടി
സ്വീഡന് – 1 കോടി
ഹംഗറി – 1 കോടി
സ്വറ്റ്സര്‍ലന്റ്, ഡെന്മാര്ക്ക്, ബല്‍ഗേറിയ എന്നിവ – 2.2 കോടി
ആകെ ജനസംഖ്യ – 105.3 കോടി
ബാക്കിയുള്ള 25 ചെറിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ആറുകോടി
ഇവയെല്ലാം കൂട്ടുമ്പോള്‍ ആകെ ജനസംഖ്യ 111 കോടിയാണ്. ഇന്ത്യയുടെ ജനസംഖ്യ 139 കോടിയും. ഏറ്റവും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 16 ശതമാനത്തോളം ആളുകള്‍ക്ക് വാക്സിന് നല്‍കിയത് ഭാരതമാണ്. രണ്ടാം തരംഗത്തിലും ഉണ്ടായ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ ഭാരതത്തിന് കഴിഞ്ഞു. ഓക്സിജന്‍, വാക്സിന് തുടങ്ങി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ നമുക്കായി. ഓക്സിജന്‍ നിര്‍മ്മാണത്തിനായി പി എം കെയര്‍ പദ്ധതിയിലൂടെ നിരവധി സംഭവങ്ങള്‍ ചെയ്തെങ്കിലും അത് വേണ്ട രീതിയില്‍ നടപ്പാക്കാതിരുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. എന്നിട്ടും മോദിയെ ലക്ഷ്യമിടുന്നതിന്റെ കാരണം രാഷ്ട്രീയമാണ്. ഭാരതത്തെ തകര്‍ക്കാനുള്ള അജണ്ടയാണ്. ഇന്ത്യന്‍ സമ്പദ്ഘടന സാധാരണ നിലയിലേക്ക് മടങ്ങുന്നു എന്ന ഏപ്രില്‍ ഒന്‍പതിന് ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥിന്റെ വാര്‍ത്താസമ്മേളനം വന്നതിനുശേഷമാണ് രണ്ടാം തരംഗം ശക്തമായതെന്നും നമ്മള് കാണണം. ഉറച്ചു നില്ക്കുക. മോദിക്കൊപ്പം. ഭാരതത്തിനുവേണ്ടി.
Comments