ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം(ഡി.ആര്.ഡി.ഒ) വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്നിന് ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലും ഫലം കണ്ടതോടെയാണ് ഡ്രഗ് കൺട്രോളർ ജനറല്‍ ഓഫ് ഇന്ത്യ മരുന്നിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. ഡ്രഗ് 2-ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് ഡിആര്‍ഡിഒയും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്ഡീസ് ലബോറട്ടറിയും സംയുക്തമായാണ് വികസിപ്പിച്ചത്. മരുന്നിന് മികച്ച രോഗശമന ശേഷി ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മരുന്നില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണു രോഗികള്‍ക്കു പെട്ടെന്നു രോഗമുക്തി നല്‍കുകയും കൃത്രിമ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും.
ചെറിയ പാക്കറ്റില്‍ പൗഡര്‍ രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ അലിയിപ്പിച്ചാണ് കഴിക്കുന്നത്. കിടത്തി ചികിത്സ നടത്തിയിരുന്ന കൊറോണ രോഗികളില്‍ പോലും ഈ മരുന്ന് ഉപയോഗിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ രോഗം ഭേദമായെന്നാണ് റിപ്പോര്‍ട്ട്. രോഗികളില്‍ ഓക്സിജനെ ആശ്രയിക്കേണ്ടി വരുന്ന ഗുരുതര സാഹചര്യം ഒഴിവാക്കാനും ഈ മരുന്ന് ഫലപ്രദമാണെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. മരുന്ന് പരീക്ഷച്ചതില് നല്ലൊരു ശതമാനവും വളരെ വേഗത്തില്‍ തന്നെ കൊറോണ നെഗറ്റീവായെന്ന് ആര്‍ടിപിസിആര്‍ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. 110 രോഗികളിലാണ് രണ്ടാം വട്ട പരീക്ഷണം നടത്തിയത്. രാജ്യത്തുടനീളമുള്ള ആറ് ആശുപത്രികളിലാണ് മൂന്നാംവട്ട പരീക്ഷണം നടത്തിയത്. രാജ്യത്തുടനീളമുള്ള ആറ് ആശുപത്രികളിലാണ് മൂന്നാംവട്ട പരീക്ഷണം നടന്നത്. 65 വയസു കഴിഞ്ഞവര്‍ക്കും മരുന്ന് ഏറെ ഫലപ്രദമാണെന്നു റിപ്പോര്‍ട്ട് പറയുന്നു.
Comments