ന്യൂയോർക്ക് : ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിനെതിരെ 50 ലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുമായി യുവാവ്. ഐഫോൺ 6 പൊട്ടിത്തെറിച്ചുവെന്ന് ആരോപിച്ചാണ് കമ്പനിയ്ക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. ടെക്സസിലെ ഹോപ്കിൻസ് കൗണ്ടി സ്വദേശിയായ റോബർട്ട് ഫ്രാങ്ക്ലിനാണ് കേസുമായി മുന്നോട്ട് പോകുന്നത്.
2019 ഓഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം. ഐഫോൺ 6 പൊട്ടിത്തെറിച്ച് ഇയാളുടെ കണ്ണിനും കൈത്തണ്ടയ്ക്കും പരിക്കേറ്റിരുന്നു. ഒരു വർഷം മാത്രം പഴക്കമുള്ള ഫോണിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഫോണിൽ പാട്ട് കേൾക്കുന്നതിനിടെയായിരുന്നു സംഭവം.
പാട്ടിന് തടസമുണ്ടായതോടെ ഹാന്റ്സെറ്റിന് എന്താണ് സംഭവിച്ചതെന്ന് നോക്കാൻ ഫോൺ എടുത്തപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തിൽ റോബർട്ടിന്റെ കണ്ണുകൾക്ക് പരിക്കേൽക്കുകയും ആൾ താഴെ വിഴുകയും ചെയ്തു. വീഴ്ചയിൽ റോബർട്ടിന്റെ കൈത്തണ്ടയ്ക്ക് പരിക്കേറ്റു. എന്നാൽ ഈ സംഭവത്തിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments