ആലപ്പുഴ ; പുന്നപ്ര കൊറോണ കെയർ കേന്ദ്രത്തിന് സർക്കാർ ആംബുലന്‍സ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കൊറോണ രോഗിയെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ട ഗതികേട് ഉണ്ടായതിനെ തുടർന്ന് നാട്ടുകാരും , ബിജെപിയും , സോഷ്യൽ മീഡിയയും ഒന്നടങ്കം പ്രതിഷേധമുന്നയിച്ചിരുന്നു . അതിനു പിന്നാലെയാണ് പുതിയ തീരുമാനം .
കൊറോണ കെയർ സെന്ററിന് ആവശ്യത്തിനു ആരോഗ്യ പ്രവർത്തകരെയും വിന്യസിച്ച് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . കൂടാതെ ജില്ലകളിലെ തദ്ദേശതല സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാകുന്നവിധം രണ്ടു സ്റ്റാഫ് നഴ്സുമാരെ വിന്യസിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്കി. പുന്നപ്ര വടക്ക് പഞ്ചായത്തിനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കുമാണ് ഇതിന്റെ ചുമതല.
87 പേര് കഴിയുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരോ ആംബുലന്‍സോ ഉണ്ടായിരുന്നില്ല . കരൂർ സ്വദേശിയായ യുവാവിന് ഇന്നലെ രാവിലെ ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ സന്നദ്ധ പ്രവർത്തകർ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഈ ഗതികേടിനെ പ്രകീർത്തിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും , സിപിഎം നേതാക്കളും രംഗത്ത് വന്നു .
ഇതിനെ വിമർശിച്ച് ബിജെപി നേതാവായ സന്ദീപ് വാര്യരും , രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത് പണിക്കരും ഫേസ്ബുക്ക് പോസ്റ്റുകളുമിട്ടിരുന്നു . യുപിയിലായിരുന്നെങ്കിൽ ഇതിനെ പരിഹസിക്കുമായിരുന്ന സഖാക്കളാണ് ബൈക്കിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചതിനെ പ്രശംസിക്കുന്നതെന്ന് സോഷ്യൽ മീഡിയും കുറ്റപ്പെടുത്തി . പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പുതിയ തീരുമാനം.
Comments