കാബൂൾ : അഫ്ഗാനിസ്താനിൽ വീണ്ടും ബോംബ് ആക്രമണം. രാജ്യതലസ്ഥാനമായ കാബൂളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെ സ്കൂളിന് പുറത്താണ് ബോംബ് സ്ഫോടനം നടന്നത്. ആക്രമണത്തിൽ 30 ഓളം പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മർക്കിയിലെ സയ്യദ് അൽ-ഷുഹാദ ഹൈസ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. വിദ്യാർഥിനികളെ ഉന്നമിട്ടായിരുന്നു ആക്രമണം എന്നാണ് വിവരം. 11 നും 15 ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.
അഫ്ഗാനിസ്താനിൽ താലിബാൻ വീണ്ടും പിടിമുറുക്കുന്നതിന്റെ സൂചനയാണ് ആക്രമണമെന്ന് വിഗദ്ധർ പറയുന്നു. എന്നാൽ താലിബാൻ ഭീകരർ ഇതിന്റെ ഉത്തരവാദിത്വം ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഈദുൽ ഫിത്തറിനായി രാജ്യം തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണസംഭവം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments