ജനീവ: ആഗോളതലത്തിലെ ജനിതകമാറ്റം സംഭവിച്ച മഹാമാരി നിലനില്‍ക്കെയുള്ള യാത്രകള്‍ കുറച്ചുകാലത്തേക്കെങ്കിലും നിയന്ത്രിക്കപ്പെടുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ആരോഗ്യമേഖലാ മേധാവി സൗമ്യ സ്വാമിനാഥനാണ് ആഗോളതലത്തിലെ യാത്രാ നിയന്ത്രണങ്ങള്‍ ഉടനെ പിന്‍വലിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയത്. വാക്സിന് പാസ്സ്പോര്‍ട്ട് എന്നത് എന്നത് ഒരു മാനദണ്ഡമായി യാത്രഇളവിന് ഉപയോഗിക്കാനുള്ള സമയം ആയിട്ടില്ല. ലോകത്തെ പകുതിയിലേറെ രാജ്യങ്ങളില്‍ കൊറോണ ബാധ സജീവമാണ്. അന്താരാഷ്ട്രയാത്രകളിലെല്ലാം ഇവ ഗുരുതരമായി ബാധിക്കുമെന്നും സൗമ്യ പറയുന്നു.
ജനിതകമാറ്റം വന്ന ബി.വണ്‍. 617 എന്ന വൈറസാണ് വ്യാപകമായി പടരുന്നത്. ഏറെ ഉത്കണ്ഠയുണ്ടാക്കുന്നതും ഈ വൈറസിന്റെ വ്യാപനമാണ്. രാജ്യങ്ങള്‍ക്കകത്ത് യാത്രാ നിയന്ത്രണം വരുത്തി മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളില്‍ രോഗത്തെ നിയന്ത്രിക്കുക തന്നെ വേണം. എന്നാല്‍ രാജ്യം വിട്ടുള്ള യാത്ര എന്നത് പൊതുസമൂഹത്തിനെ അനുവദിക്കുന്ന അവസ്ഥയല്ല നിലവിലുള്ളത്. അതാത് രാജ്യങ്ങളെടുക്കുന്ന അടച്ചിടല്‍ നയം പുന:പരിശോ ധിക്കുക തന്നെ വേണമെന്നും കര്‍ശനമായ നിയന്ത്രണം അത്യാവശ്യമാണെന്നും സൗമ്യ സ്വാമിനാഥന് വ്യക്തമാക്കി.
Comments