പോയവര്‍ഷം പെരുന്നാള്‍ നമസ്കാരങ്ങള്‍ വീടുകളില്‍ ഒതുങ്ങിയപ്പോള്‍, ഇക്കുറി ഈദ്ഗാഹുകളിലും പള്ളികളിലും നിബന്ധനകള്‍ പാലിച്ച് നമസ്കരിക്കാന്‍ മതകാര്യ മന്ത്രാലയം അനുമതി നല്‍കിയതാണ് ഇത്തവണ വിശ്വാസികളുടെ ആഘോഷത്തിനു പൊലിമ കൂട്ടിയത്. പള്ളികളിലും മറ്റുതുറന്ന സ്ഥലങ്ങളിലും നടന്ന ചടങ്ങുകളിൽ വിശ്വാസികൾ നിയമങ്ങൾ പൂർണമായും പാലിച്ചു. യുഎഇ ഭരണാധികാരികളും പെരുന്നാൾ നിസ്കാരത്തിലും മറ്റു ചടങ്ങുകളിലും പങ്കെടുത്തു.ഈദു ഗാഹുകളിലും പള്ളികളിലും അകലം പാലിച്ചായിരുന്നു പെരുന്നാൾ നമസ്കാരം. ഹസ്തദാനവും ആലിംഗനവും ഒഴിവാക്കി 2 മീറ്റർ അകലം പാലിച്ച് ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള ആഹ്വാനം വിശ്വാസികൾ ഏറ്റെടുത്തു. കഴിഞ്ഞ രണ്ടു പെരുന്നാളിനും ആരാധനാലയങ്ങൾ തുറന്നിരുന്നില്ല. അതിനാൽ ഇത്തവണ നമസ്കരിക്കാൻ കൂടുതൽ പേർ എത്തുമെന്നതിനാൽ തിരക്ക് നിയന്ത്രിക്കാൻ വൊളന്റിയർമാരെ ചുമതലപ്പെടുത്തിയിരുന്നു. കൊറോണ നിബന്ധനകളിൽ അകലം പാലിച്ചപ്പോൾ 30% പേർ പള്ളിക്കകത്തും ശേഷിച്ചവർ പുറത്തും നിന്ന് നമസ്കാരം പൂർത്തിയാക്കി.12 വയസ്സിനു താഴെയും 60നു മുകളിലുമുള്ളവർക്കും കൊറോണ രോഗികൾക്കും സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും പള്ളിയിലേക്കും ഈദ് ഗാഹിലേക്കും പ്രവേശനമില്ലായിരുന്നു. അവർ ള്ളവർ വീടുകളിൽ തന്നെ പെരുന്നാൾ നമസ്കാരം നടത്തി.
Comments