ന്യൂഡൽഹി : കൊറോണ വൈറസിന്റെ സിംഗപ്പൂർ വകഭേദത്തെക്കുറിച്ചുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് കേന്ദ്ര സർക്കാർ . ഡൽഹി മുഖ്യമന്ത്രി ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കേണ്ടതില്ലെന്ന് , വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു. കൊറോണയെ നേരിടുന്നതില്‍ ഇന്ത്യയും സിംഗപ്പുരും തമ്മില്‍ ശക്തമായ സഹകരണമാണ് പുലര്‍ത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
‘ ഇന്ത്യയെ സഹായിക്കുന്നതിനായി സൈനിക വിമാനങ്ങളെ പോലും വിന്യസിക്കാന്‍ തയ്യാറായ സിംഗപ്പൂരിന്റെ പങ്കിനെ അഭിനന്ദിക്കുന്നു. എന്നിരുന്നാലും, ഇത്തരത്തിലുള്ള നിരുത്തരവാദിത്തപരമായ പ്രതികരണങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കും . ഇതു വ്യക്തമായി അറിയാവുന്ന ആളുകള്‍ തന്നെ ഇത്തരം പ്രതികരണങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണ് . ദീർഘകാല പങ്കാളിത്തത്തെ തകർക്കും. ഡൽഹി മുഖ്യമന്ത്രി ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കുന്നില്ല, ‘ വിദേശകാര്യ മന്ത്രി ജയ്ശങ്കർ ട്വീറ്റ് ചെയ്തു
ജയ്ശങ്കറിന്റെ ട്വീറ്റിന് സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണൻ നന്ദി അറിയിച്ചു . ‘ നമ്മുടെ രാജ്യങ്ങളിലെ സ്ഥിതി പരിഹരിക്കുന്നതിനും പരസ്പരം സഹായിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാം. എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരായിരിക്കില്ല.‘ -ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
ഇന്ത്യയില്‍ മൂന്നാം തരംഗമായി സിംഗപ്പൂരില്‍ നിന്നും ജനിതകമാറ്റം സംഭവിച്ച വൈറസ് എത്തിയേക്കുമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വിമര്‍ശിച്ചത്. വിമാനയാത്രക്കാര്‍ വഴിയാണ് രോഗം ഇന്ത്യയിലെത്തുന്നതെന്നും കെജ്രിവാള് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിംഗപ്പൂർ ആരോഗ്യമന്ത്രാലയം ഇതിനെ പൂര്‍ണ്ണമായും തള്ളുകയും വിയോജിക്കുകയും ചെയ്തിരിക്കുകയാണ്. മാത്രമല്ല ഇന്ത്യൻ പ്രതിനിധിയോട് പ്രതിഷേധം അറിയിക്കുകയും ചെയ്തു .
കൊറോണ വകഭേദങ്ങളെ കുറിച്ചോ ., വ്യോമഗതാഗത നയത്തെക്കുറിച്ചോ സസാരിക്കാൻ ഡൽഹി മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് ഹൈക്കമ്മീഷണർ വ്യക്തമാക്കിയിരുന്നു.
Comments