തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ അനുബന്ധമായി ഉണ്ടായ കടൽക്ഷോഭത്തിലും കനത്ത മഴയിലും നാശനഷ്ടമുണ്ടായ തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങൾ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. അഞ്ചുതെങ്ങിലെ ദുരിതാശ്വാസ ക്യാമ്പുകളും മുതലപ്പൊഴി ഉൾപ്പെടെയുളള പ്രദേശങ്ങളിലുമാണ് വി. മുരളീധരൻ സന്ദർശനം നടത്തിയത്.
തകർന്ന കടൽത്തീരങ്ങളും നേരിട്ട നാശനഷ്ടങ്ങളും അദ്ദേഹം വിലയിരുത്തി. അടിയന്തിര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. പ്രദേശവാസികൾ ഉൾപ്പെടെയുളളവർ മന്ത്രിക്ക് മുൻപിൽ ദുരവസ്ഥ വിവരിച്ചു. ടൗട്ടെ ചുഴലിക്കാറ്റിന്റെ ഫലമായി വലിയ തോതിൽ ഈ മേഖലകളിൽ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.
ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനും പൂജപ്പുര വാർഡ് കൗൺസിലറുമായ വി.വി രാജേഷ് പാപ്പനംകോട് വാർഡ് കൗൺസിലറും യുവമോർച്ച ജില്ലാ സെക്രട്ടറിയുമായ ജി ആശാനാഥ് തുടങ്ങിയവരും കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Comments