ന്യൂഡൽഹി: കൊറോണ മഹാമാരിയെ നേരിടാൻ എല്ലാ വൈദ്യശാസ്ത്രങ്ങളേയും അനുവദിക്കണമെന്ന ആവശ്യവുമായി ബാബാ രാംദേവ് വീണ്ടും രംഗത്ത്. ആയുർവ്വേദമുൾപ്പടെയുള്ള ഇന്ത്യയുടെ തനത് പരമ്പരാഗത ചികിത്സകളെ തടയുന്നുവെന്ന ആരോപണവും ബാബ രാംദേവ് ഉന്നയിച്ചു. ഇതിനൊപ്പം ഇന്ത്യൻ മെഡിക്കൽ അസോസിയേഷനോട് 25 ചോദ്യങ്ങളുന്നയിച്ചുള്ള ഒരു കത്തും പരസ്യമാക്കിയിരിക്കുകയാണ്.
രക്ത സമ്മർദ്ദം, തൈറോയ്ഡ്, വാതം, ശ്വാസം മുട്ടൽ, പ്രതിരോധ ശേഷിക്കുറവ് തുടങ്ങി നിരവധി അസുഖങ്ങളുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് അലോപ്പതി ചികിത്സകരോട് ബാബാ രാംദേവ് ചോദ്യങ്ങളും സംശയങ്ങളും ഉന്നയിച്ചിരിക്കുന്നത്. ആയുർവേദത്തിനും ഇന്ത്യയിലെ മറ്റ് പരമ്പരാഗത ചികിത്സകൾക്കും പാർശ്വഫല ങ്ങളില്ലെന്നും അലോപ്പതി മരുന്നുകളുടെ മാരകമായ പാർശ്വഫലങ്ങൾ മാറാൻ ആയുർവ്വേദം കഴിക്കുന്ന രോഗികളുണ്ടെന്നും കത്തിലൂടെ ബാബാ രാംദേവ് സൂചിപ്പിക്കുന്നു.
കൊറോണ കാലത്തും നിരവധി മരുന്നുകൾ കഴിക്കേണ്ടിവരുന്നു. ഇതുമായി ബന്ധപ്പെട്ട് രോഗികൾക്ക് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചും ബാബാ രാംദേവ് ചോദിക്കുന്നു. കായകൽപ്പ ചികിത്സയിലൂടെ ഇപ്പോഴും ആയുർവ്വേദം ജനങ്ങളിലെ പ്രതിരോധ ശേഷി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നുവെന്നും അലോപ്പതിവിഭാഗത്തിൽ അത്തരം ഏതുതരം ചികിത്സയും മരുന്നുമാണുള്ളതെന്നും കത്തിന്റെ അവസാന ഭാഗത്തും ചോദ്യമുണ്ട്.
Comments