ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവും സ്വാതന്ത്ര്യസമര പോരാളിയുമായ ത്രിഭുവന്‍ദാസ് കിഷിഭായ് പട്ടേല്‍ തുടക്കം കുറിച്ച് ഇന്ത്യയുടെ പാല്ക്കാരന് എന്നറിയപ്പെടുന്ന മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് കുര്യന് വളര്‍ത്തിയെടുത്ത ഒരു പ്രസ്ഥാനമാണ് അമുല്‍. ഓപ്പറേഷന് ഫ്ലഡിലൂടേ ലോകത്തിന്റെ പാല്‍പാത്രമായി ഇന്ത്യ മാറിയപ്പോള്‍ അതിന്റെ പിന്നില്‍ അമുല്‍ എന്ന സഹകരണ സ്ഥാപനത്തിന്റെ ശക്തിയാണ് ലോകം അറിഞ്ഞത്. ആഗോള ഡയറി ബിസിനസിലെ ഫ്രഞ്ച് ഭീമനായ ഡനോണ്‍ പോലും അമുലിന്റെ ജനകീയതയുടെ മുമ്പില്‍ പരാജയപ്പെട്ട് ഇന്ത്യയില്‍ നിന്ന് പിന്മാറിയതാണ്.
ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങളുടെ പേരില്‍ വളരെ വലിയൊരു വിദ്വേഷ പ്രചരണമാണ് ഇസ്ലാമിസ്റ്റുകള്‍ അമുലിനെതിരെ അഴിച്ചു വിടുന്നത്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പശുവിനെ വളര്ത്താനാവില്ലെന്നൊരു ഉത്തരവ് ഭരണകൂടം പുറപ്പെടുവിച്ചുവെന്നും അത് അമുലിനെ സഹായിക്കാനാണ് എന്നുമാണ് ഇസ്ലാമിസ്റ്റ് ഭാഷ്യം. ബോയ്ക്കോട്ട് അമുല്‍ എന്നൊരു വിദ്വേഷപ്രചരണം സാമൂഹിക മാധ്യമങ്ങളില്‍ ഇസ്ലാമിസ്റ്റുകള്‍ അഴിച്ചു വിടുകയാണ്. എന്താണിതിലെ വസ്തുത ?
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കീഴിലുള്ള മൃഗസംരക്ഷണ വകുപ്പ് പല ദ്വീപുകളിലായി നടത്തിയിരുന്ന ഡയറി ഫാമുകള്‍ നഷ്ടത്തെ തുടര്‍ന്ന് അടച്ച് പൂട്ടാന്‍ തീരുമാനിച്ചു. തീറ്റപ്പുല്ലും വയ്ക്കോലും അടക്കം കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തില്‍ നിന്നും എത്തിച്ച് ഫാം നടത്തുക എന്നത് ഒരിക്കലും ലാഭകരമായ ഒരു സംഗതി അല്ല എന്ന് ബോധ്യപ്പെട്ട് എടുത്ത ഒരു തീരുമാനമാണത്. നിലവിലുള്ള മൃഗങ്ങളെ -പശുക്കളും കിടാരികളും മൂരിക്കുട്ടന്മാരും കാളകളും അടക്കമുള്ളവയെ – ലേലം ചെയ്ത് വില്ക്കാന് ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി. ഈ ഉത്തരവിനെ തെറ്റിദ്ധരിപ്പിച്ചാണ് ലക്ഷദ്വീപിലെ ജനങ്ങള്‍ പശുക്കളെ വളര്‍ത്താന്‍ പാടില്ല എന്ന് ഭരണകൂടം ഉത്തരവിട്ടു എന്ന നുണപ്രചരണം നടക്കുന്നത്.
ദ്വീപിലെ മുഴുവന്‍ ആളുകള്‍ക്കും പാലു കൊടുക്കുന്ന മൃഗങ്ങളെ ലേലം ചെയ്യുന്നു എന്നാണ് ആരോപണം. ആകെ മുപ്പത്തിയഞ്ച് മൃഗങ്ങളെ ആണ് ലേലം ചെയ്യുന്നത്. അതില്‍ അഗത്തി, അമിനി, ആന്ത്രോത്ത്,ചെത്ലത്, കടമത് ദ്വീപുകളിലെ ഫാമുകളില്‍ ഉള്ളത് കാളകള്‍ മാത്രമാണ്. ഇവയടക്കം ഈ മുപ്പത്തിയഞ്ച് മൃഗങ്ങള്‍ ആണ് 60000ത്തോളം വരുന്ന ദ്വീപുവാസികള്‍ക്ക് പാല് നല്‍കുന്നത് എങ്കില്‍ കാളകള്‍ക്ക് വരെ പാലുത്പാദന ശേഷിയുള്ള ലോകത്തിലെ അത്യപൂര്‍വമായ ഒരു പ്രദേശമാണ് ലക്ഷദ്വീപ് എന്ന അനുമാനത്തില്‍ എത്തേണ്ടി വരും.
ഇസ്ലാമിസ്റ്റുകള്‍ അഴിച്ചു വിടുന്ന ഈ വിദ്വേഷ പ്രചരണം അനുസരിച്ച് ലക്ഷദ്വീപിലെ കാളകള്‍ ചുരത്തുന്ന പാലാണ് ദ്വീപുവാസികളുടെ ആരോഗ്യത്തിന് കാരണമെന്ന അസംബന്ധമാണ് നമ്മള് തൊണ്ട തൊടാതെ വിഴുങ്ങേണ്ടത്. ഇത്തരമൊരു കള്ള പ്രചരണത്തില്‍ അമുല്‍ പോലെയുള്ള ഒരു സഹകരണ സ്ഥാപനത്തെ താറടിക്കുമ്പോള്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ക്ഷീരകര്‍ഷക സഹകരണ സംഘങ്ങളുടെ പ്രതിച്ഛായയാണ് തകരുന്നത്.
അമുല്‍ നേരിടുന്ന ഈ വിദ്വേഷ പ്രചരണത്തെ എതിര്‍ത്ത് തോല്പിക്കേണ്ടത് നമ്മളോരോ ഭാരതീയരുടേയും കടമയാണ്. ക്ഷീര സഹകരണ സംഘങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ കോവിഡ് കാലത്ത് നമ്മള് ഇത് അനുവദിച്ചുകൂടാ. അമുല്‍ ആയാലും മില്‍മ ആയാലും നന്ദിനി ആയാലും ആവിന് ആയാലും ഈ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് നമ്മള് വാങ്ങുന്ന പാലും പാലുത്പന്നങ്ങളും ഈ ദുരിത കാലത്ത് ഭാരതത്തിലെ ഏറ്റവും കഷ്ടതയനുഭവിക്കുന്ന ഒട്ടേറെ കുടുംബങ്ങളില്‍ ഒരു പുഞ്ചിരിയെങ്കിലും വിരിയിക്കാന്‍ പര്യാപ്തമാണ്.
Comments