ന്യൂഡല്‍ഹി : വാക്സിന് കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോകത്തെ 91 രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ലോക ആരോഗ്യ സംഘടന .
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളുണ്ട് . ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ ബി.1.617.2 വകഭേദമടക്കം ഇവരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ മുഖ്യ ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥന് പറഞ്ഞു.
91 രാജ്യങ്ങളിൽ വാക്സീന്റെ കുറവുണ്ട്. സ്റ്റോക്ക് അപര്യാപ്തമായതിനാൽ ഈ രാജ്യങ്ങൾ ബി.1.617.2 ഉൾപ്പെടെ പുതു വകഭേദങ്ങൾക്ക് ഇരയാകുന്നു. പുതിയതും കൂടുതൽ പകരാവുന്നതുമായ വകഭേദങ്ങളുടെ ഭീഷണിയിലാണു രാജ്യങ്ങൾ.
കൊറോണയുടെ പുതിയ വകഭേദമടക്കം ഈ രാജ്യങ്ങളില്‍ വ്യാപിക്കുന്നുവെന്നും അവര്‍ പറഞ്ഞു. മിക്ക ആഫ്രിക്കൻ രാജ്യങ്ങളും അവരുടെ ജനസംഖ്യയുടെ 0.5 ശതമാനത്തിൽ താഴെ മാത്രമേ വാക്സിനേഷൻ ചെയ്തിട്ടുള്ളൂ. എല്ലാ ആരോഗ്യ പ്രവർത്തകർക്കും വാക്സിനേഷൻ കിട്ടിയിട്ടുമില്ല
തിരിച്ചറിയുന്നതിന്റെ മുമ്പ് തന്നെ കൊറോണയുടെ വകഭേദങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ കണ്ടെത്തിയ 117 ഓളം വകഭേദങ്ങളിലും സംഭവിച്ചത് അതാണെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം അസ്ട്രാസെനക്കയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം. താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഒരു ബില്യണ്‍ ഡോസ് നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അവർ പറഞ്ഞു .
Comments