ഒമാനിൽ വിദേശികളുടെ താമസ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി റോയൽ ഒമാൻ പൊലീസ് ഉത്തരവിറക്കി. ഇതോടെ സന്ദർശകവിസകളിൽ ഒമാനിലെത്തുന്ന പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് വിസയിലേക്ക് മാറാൻ കഴിയും.ഫാമിലി ജോയിനിംഗ് വീസയില്‍ വന്നവര്‍ക്കും സ്റ്റുഡന്റ് വീസയിലുള്ളവര്‍ക്കും നിശ്ചിത മാനദണ്ഡങ്ങളോടെ തൊഴില്‍ വീസയിലേക്ക് മാറാം.വിദേശികളുടെ താമസനിയമത്തിൽ പറയുന്ന വിവിധ വിസകൾ ഉത്തരവാദപ്പെട്ട അധികാരികൾക്ക് തൊഴിൽ വിസയും താൽക്കാലിക തൊഴിൽവിസയും ആക്കി മാറ്റാമെന്നാണ് തീരുമാനം.
ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നല്കുന്ന വിസിറ്റ് വീസ, സുല്‍ത്താനേറ്റിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ നല്കുന്ന വിസിറ്റ് വീസ, പത്ത് ദിവസമോ ഒരു മാസമോ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ, സിഗിള്‍- മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ്സ് വീസ, എക്സ്പ്രസ്സ് വീസ, ഇന്‍വെസ്റ്റര്‍ വീസ, സ്റ്റുഡന്റ് വീസ, ബോട്ടുകളിലും കപ്പലുകളിലുമുള്ള നാവികര്‍ക്ക് നല്കുന്ന വീസ, ആഡംബര ക്രൂസ് കപ്പലുകളിലെ യാത്രക്കാര്‍ക്കുള്ള വീസ, പാര്‍പ്പിട കേന്ദ്രങ്ങളുടെ ഉടമസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്കുന്ന വീസ ഇവയെല്ലാം തൊഴില്‍ വീസയിലേക്ക് മാറാനാകുമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.പൊതുതാത്പര്യം അനുസരിച്ചാണ് മാറ്റങ്ങളെന്ന് അധികൃതർ അറിയിച്ചു.
Comments