ജനീവ: ലോകാരോഗ്യ സംഘടന രണ്ടാം കൊറോണ തരംഗത്തിനിടയാക്കിയ വൈറസിന് പുതിയ പേര് നൽകി. ഡെൽറ്റ എന്ന പേരിലാണ് വൈറസ് അറിയപ്പെടുക. ഇന്ത്യയിൽ വ്യാപിച്ച വൈറസ് ഇതുവരെ ബി.1.617.2 എന്ന സാങ്കേതിക പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കപ്പെട്ടത്. ഒപ്പം ഇന്ത്യയിൽ ആദ്യം കാണപ്പെട്ട ബി.1.617.1 എന്ന വകഭേദത്തിനെ കാപ്പാ പേരിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വൈറസുകൾ ബാധിക്കുമ്പോൾ അത് പൊട്ടിപ്പുറപ്പെട്ട രാജ്യത്തിന്റെ പേരിൽ അതിനെ വിളിക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടന മുന്നേ തന്നെ വ്യക്തമാക്കിയിരുന്നു. വിദഗ്ധരുടെ സമിതിയാണ് ലോകരാജ്യങ്ങൾക്കെല്ലാം വിളിക്കാൻ എളുപ്പവമുള്ള പേര് നിർദ്ദേശിച്ചത്. വൈറസുകളുടെ പേരിൽ പ്രദേശികത തോന്നിപ്പിക്കാത്ത ഡെൽറ്റ എന്ന പേരാണ് നൽകിയതെന്ന് ഡബ്ല്യൂ.എച്ച്.ഒ അറിയിച്ചു.
രണ്ടാം തരംഗത്തിൽ ആദ്യം ബ്രിട്ടനിൽ കണ്ടെത്തി ബി.1.1.7 എന്ന വൈറസിനെ ആൽഫ വകഭേദം എന്ന പേരിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം ആഫ്രിക്കൻ രാജ്യ ങ്ങളിൽ കണ്ടെത്തിയ വൈറസിനെ ബീറ്റ എന്നും ബ്രസീലിൽ കണ്ടെത്തിയതിനെ ഗാമ എന്നുമാണ് ലോകാരോഗ്യ സംഘടന ഇനി വിളിക്കുക. 40 രാജ്യങ്ങളിലാണ് പുതിയ തരം വകഭേദങ്ങൾ രണ്ടാം ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ടത്.
Comments