കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു.പള്ളികളില്‍ ഇനി 100 പേര്‍ക്കു വരെ ഒരേ സമയം പ്രവേശനം അനുവദിക്കും. അഞ്ചു നേരത്തെ നിസ്കാര സമയങ്ങളില്‍ മാത്രമായിരിക്കും പ്രവേശനം. എന്നാൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് അനുമതിയില്ല.എല്ലാ ഗവർണറേറ്റുകളിലെയും ചില വാണിജ്യ സ്ഥാപനങ്ങളില്‍ രാത്രി എട്ടുമുതൽ പുലർച്ചെ നാലുവരെ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കി.എന്നാൽ കടകൾ, റസ്റ്ററൻറുകൾ, കഫെകൾ, കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ആകെ ശേഷിയുടെ 50ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിയന്ത്രണം തുടരും.
അതേസമയം 12വയസ്സിൽ കുറഞ്ഞ കുട്ടികൾക്ക് വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ വിലക്കുണ്ടാവില്ല.പ്രദർശന കേന്ദ്രങ്ങൾ, വിവാഹ ഹാളുകൾ, ആൾകൂട്ടങ്ങൾക്ക് കാരണമാകുന്ന കച്ചവട സ്ഥാപനങ്ങൾ എന്നിവക്ക് തുറക്കാം. എന്നാൽ 30 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ് അനുമതി. എത്രവലിയ ഹാളാണെങ്കിലും 300ൽ കൂടുതൽ പ്രവേശിപ്പിക്കാൻ പാടില്ല.മാസ്ക്, സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങൾ ചടങ്ങുകളിൽ പാലിക്കപ്പെടുകയും വേണം. ഒമാനിൽ താമസിച്ച് അയൽ ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പൗരനമാർക്കും വിദേശികൾക്കും കരമാർഗം രാജ്യത്തുനിന്ന് പുറത്തുപോകാൻ അനുമതി നൽകിയിട്ടുണ്ട്.പൊതു പാര്‍ക്കുകളും ബീച്ചുകളും തുറക്കാനും സുപ്രീം കമ്മിറ്റി യോഗം അനുമതി നല്കി.
Comments