മുംബൈ: വയോധികയെ വീട്ടിനുള്ളിൽ വെച്ച് ഭർത്താവ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ ചർച്ചയാവുന്നു. മഹാരാഷ്ട്രയിലെ കല്യാണിൽ നടന്ന ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നത്. 75 കാരിയെ മർദ്ദിക്കുന്ന സമയം ബന്ധുക്കൾ അടുത്ത് കാഴ്ച്ചക്കാരായി നിൽക്കുന്നതും വീഡിയോയിൽ കാണാം.
വെള്ളത്തിന്റെ പേരിലുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണം. കസേരയിലിരിക്കുന്ന വയോധികയോട് ഭർത്താവ് തർക്കിക്കുന്നത് വീഡിയോയിൽ ദൃശ്യമാണ്. തുടർന്ന് ബക്കറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. വേദന സഹിക്കാനാകാതെ വൃദ്ധ കരയുന്നതും വീഡിയോയിൽ കാണാം. കൂടാതെ ഇവരെ ചവിട്ടുന്നുമുണ്ട്. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.
വെള്ളത്തിന്റെ പൈപ്പ് എടുത്ത് മാറ്റിയതിനെ ചൊല്ലിയാണ് തർക്കവും മർദ്ദനവും. സംഭവത്തിൽ വയോധിക പരാതി നൽകാൻ തയ്യാറായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. മർദ്ദനത്തിന്റെ വീഡിയോ എടുത്തത് കൊച്ചുമകനാണ്. ഇത് സ്കൂൾ ഗ്രൂപ്പിൽ അറിയാതെ പങ്കുവെച്ചതിനെ തുടർന്നാണ് വീഡിയോ ചർച്ചയായത്.
mirc
Comments