ന്യൂഡൽഹി : കൊറോണ ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ കണക്ക് കൃത്യമായി നൽകാൻ പോലും അരവിന്ദ് കെജ്രിവാളിനോ മമത ബാനർജിക്കോ സാധിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ. തെറ്റായ കണക്ക് നൽകിയ ഇരു സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി താക്കീത് നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര മന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരെ വിമർശിച്ചത്.
കൊറോണ ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ കൃത്യമായ കണക്ക് നൽകാൻ പോലും ഡൽഹി മുഖ്യമന്ത്രിയ്ക്കോ ബംഗാൾ മുഖ്യമന്ത്രിയ്ക്കോ സാധിക്കുന്നില്ല. ഇതിലുംകൂടുതലായി മറ്റ് എന്താണ് ഇവരിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് പ്രകാശ് ജാവേദ്കർ ചോദിച്ചു.
കൊറോണ കാരണം മാതാപിതാക്കളിലൊരാൾ നഷ്ടപ്പെടുകയോ അനാഥരാവുകയോ ചെയ്ത കുട്ടികളുടെ പട്ടിക എല്ലാ സംസ്ഥാനങ്ങളും ദേശീയ ബാലാവകാശ കമ്മീഷന് നൽകണമെന്ന് നിർദ്ദേശം നൽകിയിരുന്നു. 2020 ഏപ്രിൽ ഒന്ന് മുതലുള്ള കണക്കുകൾ നൽകാനായിരുന്നു നിർദ്ദേശം. എന്നാൽ ഡൽഹി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ തെറ്റായ കണക്കുകളാണ് നൽകിത്. ഡൽഹി നൽകിയ കണക്ക് പ്രകാരം സംസ്ഥാനത്ത് അഞ്ച് കുട്ടികൾ അനാഥരാവുകയും 12 കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെടുകയുമാണ് ചെയ്തിരിക്കുന്നത്. ബംഗാളിൽ മൂന്ന് കുട്ടികൾ അനാഥരാകുകയും എട്ട് കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടപ്പെടുകയും ചെയ്തു എന്ന് കണക്കുകളിൽ പറയുന്നു. എന്നാൽ ഇത് തെറ്റാണെന്ന് വെളിപ്പെട്ടതിന് പിന്നാലെ സൂപ്രീം കോടതി രണ്ട് സംസ്ഥാനങ്ങൾക്കും താക്കീത് നൽകി.
Comments