ജിദ്ദ : കൊറോണാ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഹജ്ജിനും രാജ്യത്ത് പുറത്തുനിന്നുള്ള നിന്നുള്ള തീർത്ഥാടകർക്ക് പങ്കെടുക്കാൻ കഴിയില്ല. രാജ്യത്തിന് അകത്ത് കഴിയുന്ന സ്വദേശികളും വിദേശികളും ആയ 60000 പേർക്ക് മാത്രമാണ് ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ അനുമതി ലഭിക്കുക. ഇത് രണ്ടാം തവണയാണ് ഹജ്ജ് കർമങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഹജ്ജ് രജിസ്ട്രേഷൻ ചെയ്യാനായുള്ള ഇപോർട്ടൽ ആരംഭിച്ചു.
രണ്ട് ഡോസ് വാക്സിൻ എടുത്തവർ, ഒരു ഡോസ് വാക്സിൻ എടുത്ത് പതിനാലു ദിവസം പിന്നിട്ടവർ കൂടാതെ രോഗമുക്തി നേടി പ്രതിരോധം ആർജിച്ചവർ എന്നിവർക്ക് മാത്രമായിരിക്കും ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കാൻ അനുമതി ലഭിക്കുക. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് മാറി രണ്ട് ഘട്ടങ്ങൾ ആയിട്ടായിരിക്കും ഇപോർട്ടലിൽ രജിസ്ട്രേഷന് അവസരങ്ങൾ ഒരുക്കുക.
Comments