തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗൺ ഇളവുകളെ സംബന്ധിച്ച് ഇന്ന് അവലോകന യോഗം നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അവലോകനയോഗത്തിൽ ഇതുവരെ ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള മാറ്റവും കൊറോണ പരിശോധനകൾ നടന്ന വിവരവും ചർച്ച ചെയ്യും. ഇതിനിടെ കൊച്ചിയിലും കൊല്ലത്തും വ്യാപാരികൾ ഇന്ന് കടയടപ്പുസമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
രണ്ടു ദിവസം സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ പൊതുഗതാഗതത്തിൻ ഇളവുകൾ അനുവദിക്കുമെന്നാണ് സൂചന. തുണിക്കടകൾ, ചെരിപ്പുവിൽപ്പന കടകൾ എന്നിവയ്ക്ക് തുറക്കാം. ഹോട്ടലുകളിൽ നിന്നും പാഴ്സലുകൾ അനുവദിക്കുമെന്നും നിർമ്മാണ പ്രവർത്തനം തുടരാമെന്നുമാണ് നിലവിലെ ധാരണ.
രണ്ടു ജില്ലകളിലെ കച്ചവടക്കാരുടെ സമരം സർക്കാറിനെതിരെയാണ്. ലോക്ഡൗണിന്റെ പേരിൽ വ്യാപാരികളെ പോലീസ് അകാരണമായി ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ഒരു വിഭാഗം ഹോട്ടലുടമകളും സമരത്തിന് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്.
Comments