തിരുവനന്തപുരം: സംസ്ഥാനത്തെ അതിതീവ്ര മേഖലകളിലൊഴിലെ ഇന്ന് അർദ്ധരാത്രി മുതൽ അൺലോക് നിലവിൽ വരും. അതേ സമയം ശനി, ഞായർ ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ഡൗൺ ഒരറിയിപ്പുണ്ടാകുന്നതുവരെ തുടരാനാണ് സർക്കാർ തീരുമാനം.
ടി.പി.ആർ നിരക്കിൽ സാവധാനമാണെങ്കിലും കുറവ് വരുന്ന സാഹചര്യം കണക്കിലെ ടുത്താണ് അൺലോക് തീരുമാനം എടുത്തത്. പൊതുപരിപാടികളും മറ്റ് കൂട്ടംകൂടുന്ന സാഹചര്യമുള്ള ഒന്നും അനുവദിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. എ,ബി,സി,ഡി എന്നിങ്ങനെ ടി.പി.ആർ നിരക്കുള്ള സ്ഥലങ്ങളെ തരംതിരിച്ചാണ് നിയന്ത്രണങ്ങൾ തീരുമാനിക്കുക.
ടി.പി.ആർ 8 ശതമാനം വരെയുള്ള സ്ഥലങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ കടകൾ തുറക്കാൻ അനുവാദമുണ്ട്. ടി.പി.ആർ 8ന് മുകളിൽ 20 വരെയുള്ള സ്ഥലങ്ങളിൽ അവശ്യ വസ്തുക്കളുടെ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. അതേസമയം 20 ന് മുകളിലുള്ള അതിവ്യാപന സ്ഥലത്ത് നിയന്ത്രണം കർശനമായിരിക്കും.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് കർശന നിയന്ത്രണത്തോടെ മാത്രമേ തുറക്കാനാകൂ. എല്ലാ നിയന്ത്രണങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും ജില്ലാ ഭരണകൂടങ്ങളുടേയും അന്തിമതീരുമാനം അനുസരിച്ചാകും നടപ്പാകുക. ഗതാഗതങ്ങളുടെ കാര്യത്തിൽ ഓട്ടോ, ടാക്സി നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 30 ട്രെയിനുകളുടെ സർവ്വീസ് പുനരാരംഭിച്ചിട്ടുണ്ട്.
Comments