ആഡിസ് അബാബ: ലിബിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിവന്ന സംഘത്തലവന് തടവ് ശിക്ഷ. ആയിരക്കണക്കിന് ജനങ്ങളെ എത്യോപ്യയിൽ നിന്നും നാടുകടത്തുകയും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിനുമാണ് കേസ്. എത്യോപ്യൻ വംശജനും ലിബിയയിൽ താവളമുണ്ടാക്കിയിരുന്ന ട്വെൽഡേ ഗയിതോംനെയാണ് എത്യോപ്യൻ കോടതി ശിക്ഷിച്ചത്.
പതിനെട്ടു വർഷം തടവുശിക്ഷയ്ക്കുപുറമേ 5000 അമേരിക്കൻ ഡോളർ പിഴയും ഗയിതോം ഒടുക്കണം. അഞ്ചു കേസുകളാണ് ഗയിതോമിനെതിരെ എടുത്തിരിക്കുന്നത്. ഗയിതാേമിനൊപ്പം ശിഷായ് ഡെമോസെന്ന ലിബിയയിലെ സഹായിയും പോലീസ് പിടിയിലായിട്ടുണ്ട്. ഇയാൾക്ക്16 വർഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്.
ലിബിയയിൽ ഒരു വലിയ ഗോഡൗൺ വാടകയ്ക്ക് എടുത്താണ് ഇരുവരും ആഫ്രിക്കൻ വംശജരെ എത്യോപ്യയിൽ നിന്നും കടത്തിയിരുന്നത്. ഒരു മാഫിയാ സംഘത്തലവനെപോലെയാണ് ഗയിതോം നടന്നിരുന്നത്. സായുധരായ അനുയായികളും ഇയാൾക്കൊപ്പം താവളങ്ങളിലുണ്ടായിരുന്നു. വളരെ ചെറിയ തുക പറഞ്ഞ് ജനങ്ങളെ നാടുകടത്തുന്ന ഇയാൾ പിന്നീട് വൻതുക കൂട്ടിപ്പറയുകയും സാധിക്കാത്തവരെ ദ്രോഹിക്കുകയും സ്ത്രീകളെ പീഡിപ്പിക്കുകയും വിൽ്പ്പന നടത്തുകയും ചെയ്തതായാണ് തെളിഞ്ഞത്.
Comments