കൊൽക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പ് കാലാപവുമായി ബന്ധപ്പെട്ട് നടൻ മിഥുൻ ചക്രബർത്തിയെ കൊൽക്കത്ത പോലീസ് ചോദ്യംചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കലാപത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗം നടത്തിയെന്നാണ് കുറ്റം. മണിക്തല എന്ന സ്ഥലത്ത് മിഥുൻ ചക്രബർത്തിക്കെതിരെ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.
തെരഞ്ഞെടുപ്പ് കലാപം നടന്ന പ്രദേശങ്ങളിലെ കേന്ദ്രമന്ത്രിമാരുടെ സന്ദർശനവും ഗവർണർ ജഗ്ദീപ് ധൻകറിന്റെ സന്ദർശനവും പരാതികേൾക്കലും മമതാ ബാനർജിയെ വെട്ടിലാക്കിയിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി നേതാക്കൾ, നിരവധി ബി.ജെ.പി എം.പിമാർ എന്നിവരെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചത് മമതയുടെ കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ബി.ജെ.പിക്കൊപ്പം നിൽക്കുന്നവരെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ബോളിവുഡ് സൂപ്പർതാരം മിഥുൻ ചക്രബർത്തിയെ കേസിൽ കുടുക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
‘ഞാൻ നിന്നെ തല്ലിയാൽ പിന്നെ നീ ശ്മശാനത്തിലാണ് പൊങ്ങുക’ എന്നും ‘പാമ്പിന്റെ ഒരു കടിമതി നീ ഒരു പടമാകാൻ’ എന്നീ വാചകങ്ങൾ പ്രചാരണത്തിലുടനീളം നടൻ ഉപയോഗി ച്ചെന്നാണ് പരാതിയിൽ പറയുന്നത്.
തെരഞ്ഞെടുപ്പ് കലാപത്തിനെ വെള്ളപൂശുകയാണ് മമതയുടെ ലക്ഷ്യം. പോലീസിനെ ഉപയോഗിച്ചുള്ള സമ്മർദ്ദ നടപടികളുമായിട്ടാണ് മമതാ ഭരണകൂടം നീങ്ങുന്നതെന്നും മിഥുൻ ചക്രബർത്തി ആരോപിച്ചു. നുണപ്രചാരണങ്ങളാണ് നടത്തുന്നതെന്നും പ്രതിപക്ഷമായ ബി.ജെ.പിയ്‌ക്കൊപ്പം നിന്ന പ്രമുഖരെ അനാവശ്യമായി കുറ്റപ്പെടുത്തകയാണെന്നും മിഥുൻ ചക്രബർത്തി ആരോപിച്ചു.
Comments