പാലക്കാട് : കൊഴിഞ്ഞാമ്പാറയിൽ നിന്നും രണ്ടു വർഷം മുൻപ് കാണാതായ 14 വയസുള്ള പെൺകുട്ടിയെ കണ്ടെത്തി. തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപമുള്ള ശേകനൂറണി എന്ന സ്ഥലത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം പെൺകുട്ടിയെ കണ്ടെത്തിത്. നെന്മാറ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.
മധുരയിൽ വാടക വീട്ടിൽ കഴിയുകയായിരുന്ന പെൺകുട്ടിയ്ക്കൊപ്പം നാല് മാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. അമ്മയോടൊപ്പം നേരത്തെ ജോലി ചെയ്തിരുന്ന ശെൽവകുമാറിനൊപ്പമാണ് 2019 ൽ കൊഴിഞ്ഞാമ്പാറയിൽ നിന്നും നാടുവിട്ടത് എന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. പാലക്കാട് എത്തിച്ച പെൺകുട്ടിയെയും കുഞ്ഞിനെയും വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ജില്ലാ ക്രൈം ബ്രാഞ്ച് ശെൽവകുമാറിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. നെന്മാറ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്താൽ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഈ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
Comments