ന്യൂഡൽഹി : തീവ്ര ഇസ്ലാമിസ്റ്റായ ഉറുദു കവി മുഹമ്മദ് ഇമ്രാൻ ഖാനെ ന്യൂനപക്ഷ നേതാവാക്കിയ കോൺഗ്രസിനെതിരെ പ്രതിഷേധം ഉയരുന്നു . ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് മുഹമ്മദ് ഇമ്രാൻ ഖാൻ എന്ന ഇമ്രാൻ പ്രതാപ്ഗാർഹിയെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ന്യൂനപക്ഷ വകുപ്പിന്റെ ചെയർമാനായി നിയമിച്ചത് .
മുഹമ്മദ് ഇമ്രാൻ ഖാന്റെ നിയമനം പാർട്ടിയിൽ അസ്വാരസ്യങ്ങൾക്കിടയാക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. പല മുതിർന്ന നേതാക്കളും ഈ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട് . മുഹമ്മദ് ഇമ്രാൻ ഖാന്റെ പ്രശസ്തി പ്രചാരണത്തിനായി ഉപയോഗിക്കേണ്ടതായിരുന്നുവെന്നും , സംഘടനയുടെ തലവനാകാൻ പരിചയസമ്പന്നരായ മറ്റൊരാളായിരുന്നു വേണ്ടിയിരുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നു .
ഓൾ ഇന്ത്യ മുസ്ലിം മജ്ലിസ് ഇ മുഷവരത്ത് പ്രസിഡന്റായ നവീദ് ഹമീദ് കോൺഗ്രസിന്റെ തീരുമാനത്തിൽ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തി . തങ്ങളുടെ അവകാശങ്ങൾക്കായി വാദിക്കാനും , ആശങ്കകൾ പ്രകടിപ്പിക്കാനും പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവിനേക്കാൾ, മുസ്ലീങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്ന ഒരാളെ മാത്രമാണ് കോൺഗ്രസ് നിയമിച്ചതെന്ന് നവീദ് ഹമീദ് പറയുന്നു
2019 ലാണ് മുഹമ്മദ് ഇമ്രാൻ ഖാൻ കോൺഗ്രസിൽ ചേർന്നത് . ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്ന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പൗരത്വ നിയമത്തിനെതിരെ ആസാദി മുദ്രാവാക്യങ്ങൾ വിളിക്കാൻ യുപിയിലെ യുവാക്കളെ പ്രേരിപ്പിച്ച തീവ്ര ഇസ്ലാമിസ്റ്റുകളിൽ ഒരാളാണ് മുഹമ്മദ് ഇമ്രാൻ ഖാൻ . ‘ നമ്മുടെ ജനതയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ ആറു പേരെയെങ്കിലും കൊല്ലണമെന്ന് ‘ മുസ്ലീങ്ങളോട് മുഹമ്മദ് ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തിട്ടുമുണ്ട് .
“ഭീരുത്വത്തോടെ മരിക്കുന്നത് സ്വീകാര്യമല്ല. പ്രതികാരം ചെയ്യാൻ, നിങ്ങൾ മരിക്കുന്നതിന് മുമ്പ് 6 പേരെയെങ്കിലും കൊല്ലുക. ” ഇത്തരത്തിലായിരുന്നു ഇമ്രാൻ ഖാന്റെ പ്രസംഗം . പുൽ വാമയിൽ ഭീകരാക്രമണം നടന്നപ്പോൾ ഇന്ത്യയെ കുറ്റപ്പെടുത്തിയും ഇമ്രാൻ രംഗത്തെത്തിയിരുന്നു . ഈ പ്രസംഗങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Comments