ചെന്നൈ: ലൈവ് സ്ട്രീമിംഗിൽ അശ്ലീല സംഭാഷണം നടത്തിയ തമിഴ് യുട്യൂബർ അറസ്റ്റിൽ. പബ്ജി മദൻ എന്ന മദൻ കുമാറിനെയാണ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ കൃതികയെ ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
സേലം സ്വദശിയാണ് മദൻ. സ്ത്രീകളോട് നടത്തിയ അശ്ലീലവും അധിക്ഷേപകരവുമായ സംഭാഷണങ്ങളുള്ള ഓൺലൈൻ ഗെയിമിംഗ് വീഡിയോകൾ ഇയാൾ യുട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിച്ചുവെന്ന് പരാതി ലഭിച്ചിരുന്നു. 160 ഓളം പേരാണ് ഇവർക്കെതിരെ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഏറെ സബ്സ്ക്രൈബേഴ്സുള്ള നിരവധി യുട്യൂബ് ചാനലുകൾ മദന്‍ ഉണ്ട്. ഭാര്യ കൃതികയാണ് ചാനലുകളുടെ അഡ്മിനിസ്ട്രേറ്റർ. ഇതിലൂടെ ലക്ഷക്കണക്കിന് രൂപ ഇരുവരും സമ്പാദിച്ചിരുന്നു എന്നാണ് വിവരം. രാജ്യത്ത് നിരോധിച്ച പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ചാനലുകളുടെ സബ്സ്ക്രൈബേഴ്സ് വർദ്ധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു സബ്സ്ക്രൈബേഴ്സിൽ കൂടുതലും.
അശ്ലീലവും അധിക്ഷേപകരവുമായ സംഭാഷണങ്ങളുള്ള ഓൺലൈൻ ഗെയിമിങ് വീഡിയോകൾ അടക്കം ഇവർ യുട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ആളുകൾ പരാതി നൽകിയതോടെ ഇയാൾ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന. പോലീസ് നടത്തിയ അന്വേഷണത്തിൽ ധർമപുരിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments